Professional Documents
Culture Documents
Prameham Maaran Nalla Bhakshanam Good Food To Reve
Prameham Maaran Nalla Bhakshanam Good Food To Reve
ശീര്‍ഷകം
പകർപ്പവകാശം
ഉള്ളടക്കം
പ്രമേഹം മാറുമോ?
ഭക്ഷണത്തെ അറിയാം
ഫുഡ് പ്ലേറ്റ്
കൊഴുപ്പാണ് വില്ലൻ
ഉപവാസംകൊണ്ടുള്ള ഗുണം
പച്ചക്കറികളും പഴങ്ങളും
അളന്നു കഴിക്കാം
ആരോഗ്യ പാചകം
വ്യായാമം
ഏതു മരുന്നുപയോഗിക്കണം?
സമഗ്ര ചികിത്സ
അനുബന്ധം
ഡോ. ശ്രീജിത്ത് എന്‍. കുമാര്‍
1967 ല്‍ ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസും
എഎഫ്എംസി (AFMC) പുണെയില്‍നിന്ന് മെഡിസിനില്‍ എംഡിയും
ക്രൊയേഷ്യയിലെ വക് വര്‍ഹവാക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പ്രമേഹ ചികിത്സയില്‍
ഡിപ്ലോമയും നേടി. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയി സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരത്തെ ഡയബെറ്റിസ് കെയർ സെന്‍റർ മേധാവിയും ഇന്ത്യൻ
ഡയബെറ്റിസ് എജ്യുക്കേഷൻ അസോസിയേഷൻ ചെയർമാനുമാണ്. പ്രമേഹം
സമ്പൂർണ വിജ്ഞാനം എന്ന പുസ്തകം രചിച്ചു. പ്രമേഹത്തെക്കുറിച്ചുള്ള
പഠനങ്ങളും ഗവേഷണങ്ങളും ഇന്‍റർനാഷനൽ ഡയബെറ്റിസ് ഫെഡറേഷൻ
ഉൾപ്പെടെയുള്ള നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഭക്ഷ്യസുരക്ഷാ വിഭാഗം (IMA Food
Safety Initiative) ദേശീയ കൺവീനറും IMA കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്.
IMA യുടെ മുൻ സംസ്ഥാന പ്രസിഡന്‍റും മെഡിക്കൽ കൗൺസിൽ
അംഗവുമായിരുന്നു. ഏറ്റവും മികച്ച IMA പ്രസിഡന്‍റ ്, തിരുവനന്തപുരം മെഡിക്കൽ
കോളജിലെ മികച്ച പൂർവ വിദ്യാർഥി എന്നിവ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ
നേടിയിട്ടുണ്ട്.
ഭാര്യ: ഡോ. വീണാ ശ്രീജിത്ത്. മക്കൾ: ജയന്ത്, നന്ദിനി.
മേൽവിലാസം : ഡയബെറ്റിസ് കെയർ സെന്‍റർ
ശാസ്തമംഗലം
തിരുവനന്തപുരം – 10
email : sreejithkumar@gmail.com
Prameham Maaraan Nalla Bhakshanam
Malayalam Language
Dr Sreejith N. Kumar
First Published : November 2019
Second Edition :
Third Edition :
Cover Design : Arun Gokul
Copyright : Reserved
Website: www.manoramabooks.com
ISBN: 978-93-89649-12-3
No part of this publication may be reproduced or transmitted in any form or by any means, without
prior written permission of the publisher.
ആമുഖം
പ്രമേഹം മാറുമോ?
പ്രമേഹം മാറുന്നത് എങ്ങനെ?
ആർക്കൊക്കെ ഗുണം ലഭിക്കും?ആരിലൊക്കെ പ്രമേഹം മാറും?
ഭക്ഷണം തന്നെ മരുന്ന്
ഭക്ഷണത്തെ അറിയാം
പ്രമേഹം മാറ്റാനുള്ള ഭക്ഷണരീതി
ഫുഡ് പ്ലേറ്റ്
കൊഴുപ്പാണ് വില്ലൻ
ഉപവാസംകൊണ്ടുള്ള ഗുണം
പഞ്ചസാരയ്ക്ക് എന്താണു കുഴപ്പം?
പച്ചക്കറികളും പഴങ്ങളും
അളന്നു കഴിക്കാം
ആരോഗ്യ പാചകം
വ്യായാമം
ഏതു മരുന്നുപയോഗിക്കണം?
കീറ്റോ ഡയറ്റും മറ്റു ഭക്ഷണരീതികളും
സമഗ്ര ചികിത്സ
നല്ല ഭക്ഷണം, ഏക പോംവഴി
പ്രമേഹം മാറാനും വരാതിരിക്കാനും
അനുബന്ധം
1. പ്രമേഹം മാറുമോ?
മൊത്തം 46 ശതമാനം
രക്തത്തിലെ
ഗ്ലൂക്കോസിന്‍റെ അളവ് അമിതമാകുന്ന അവസ്ഥയാണ് പ്രമേഹം
അഥവാ ഡയബറ്റിസ്.
ബ്ലഡ് ഗ്ലൂക്കോസ് (mg/dl)
ഫാസ്റ്റിങ് 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച്
2 മണിക്കൂറിൽ
ഭക്ഷണത്തിന്‍റെ ധർമം
ഭക്ഷണത്തിന്‍റെ പ്രധാന ധർമം ശരീരത്തിനാവശ്യമായ ഊർജം നൽകുക
എന്നതാണ്. ഊർജത്തിന്‍റെ അളവാണ് കാലറി. ഒരു ഗ്രാം അന്ന ജത്തിലും
പ്രോട്ടീനിലും നാലു കാലറി ഉണ്ടെന്നിരിക്കെ ഒരു ഗ്രാം കൊഴുപ്പിലുള്ളത് ഒൻപതു
കാലറിയാണ്. ഊർജത്തിന്‍റെ പ്രധാന സ്രോതസ്സ് അന്നജമാണ്.
ശരീരനിർമാണത്തിനും ഭക്ഷണം വേണം.
മാംസപേശിയുടെ വളർച്ചയ്ക്കും ഹോർമോണുകളുടെയും
എൻസൈമുകളുടെയും മറ്റു പല രാസപദാർഥങ്ങളുടെയും ഉൽപാദനത്തിനും
പ്രോട്ടീൻ വേണം. ശരീരത്തിന് ഊർജം നൽകുന്നതിനും, കോശങ്ങളുടെ
നിർമാണത്തിനും കൊഴുപ്പിലലിയുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും
കൊഴുപ്പ് ഭക്ഷണത്തിൽ ആവശ്യമാണ്. ശരീരത്തിലെ കൊഴുപ്പാണ്
തണുപ്പിൽനിന്നു സംരക്ഷണം നൽകുന്നത്.
കാർബോഹൈഡ്രേറ്റ് (അന്നജം)
അന്നജമാണ് ശരീരത്തിനു പ്രധാനമായും ഊർജം നൽകുന്നത്. അന്നജത്തിൽ
വിവിധ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അന്നജത്തിനു പ്രധാനമായും നാലു
സ്രോതസ്സുകളാണുള്ളത്.
1. പഞ്ചസാരകൾ
2. ധാന്യം, കിഴങ്ങ്
3. പഴങ്ങൾ
4. പച്ചക്കറികൾ
പഞ്ചസാരകൾ വിവിധയിനമുണ്ട്. സാധാരണ നാം ഉപയോഗിക്കുന്ന
പഞ്ചസാരയിലുള്ളത് SUCROSE ആണ്. ഇതിനു പുറമെ ഗ്ലൂക്കോസ്, ഫ്രക്റ്റോസ്,
മാൾട്ടോസ് എന്നിവയൊക്കെ പഞ്ചസാരതന്നെ. ഫലങ്ങളിലുള്ളത് ഫ്രക്റ്റോസാണ്.
എല്ലാത്തരം അന്നജത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നു മനസ്സിലാക്കണം.
ഇത് ഏറ്റവും കൂടുതൽ മധുരത്തിലും കുറവ് പച്ചക്കറികളിലുമാണ്.
പഴവർഗങ്ങളിൽ ഇതു ധാന്യത്തെയും കിഴങ്ങിനെയുംകാൾ കുറവാണ്.
ഊർജം ഏറ്റവും കൂടുതൽ പഞ്ചസാരയിലും അതു കഴിഞ്ഞാൽ
ധാന്യത്തിലും കിഴങ്ങുകളിലുമാണ്. അതിനും താഴെയാണ് പഴവർഗങ്ങളും
പച്ചക്കറികളും.
ഉദാഹരണം നോക്കൂ:
(100 ഗ്രാം പദാർഥത്തിലെ ഊർജം (കാലറി)
പഞ്ചസാര 387
അരി 350
ആപ്പിൾ 52
വെള്ളരിക്ക 15
ഗ്ലൈസിമിക് ഇൻഡക്സ്
പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. ഒരു
ഭക്ഷണപദാർഥം രക്തത്തിലെ ഗ്ലൂക്കോസിനെ എത്രവേഗം ഉയർത്തുമെന്നതാണ്
അത്. ഇതിനെയാണ് ഗ്ലൈസിമിക് ഇൻഡക്സ് (GI) എന്നു പറയുന്നത്. ഗ്ലൈസിമിക്
ഇൻഡക്സ് (GI) കൂടിയ പദാർഥങ്ങളിലെ ഗ്ലൂക്കോസ് ഭക്ഷണശേഷം പൊടുന്നനെ
രക്തത്തിൽ കലർന്ന് ഉടൻ ഗ്ലൂക്കോസ് ഉയർത്തും.
GI – വിവിധ ഭക്ഷണങ്ങളിലെ ഗ്ലൈസിമിക് ഇൻഡക്സ് അനുബന്ധത്തിൽ
നൽകിയിട്ടുണ്ട്.
പ്രമേഹരോഗികൾ ഗ്ലൈസിമിക് ഇൻഡക്സ് (GI) കുറഞ്ഞ ഭക്ഷണം വേണം
കഴിക്കാൻ. ഭക്ഷണശേഷം ഗ്ലൂക്കോസ് പൊടുന്നനെ കൂടാതിരിക്കാൻ ഇതു
പ്രധാനമാണ്.
ഗ്ലൈസിമിക് ലോഡ് (GL)
ഭക്ഷണത്തിലെ മൊത്തം ഗ്ലൂക്കോസിന്‍റെ അളവാണ് ഗ്ലൈസിമിക് ലോഡ്. ഒരു
ഭക്ഷണപദാർഥത്തിൽനിന്നും ശരീരത്തിന് എത്ര ഗ്ലൂക്കോസ് ലഭിക്കുമെന്ന് ഇതു
സൂചിപ്പിക്കുന്നു. GI കൂടുതലാണെങ്കിൽ ഉടനും GI കുറവാണെങ്കിൽ സാവധാനവും
ഇതു രക്തത്തിൽ കലരും. GI, GL കുറഞ്ഞ ഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസ്
കൂടാതിരിക്കുവാൻ സഹായിക്കും.
പ്രോട്ടീൻ
ശരീരനിർമാണത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. അമൈനോ ആസിഡുകൾ
(Amino Acid) കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്‍റെ
ഇരുപതു ശതമാനവും പ്രോട്ടീനാണ്. പല തരത്തിലുള്ള അമൈനോ
ആസിഡുകളുണ്ട്. ഇവയിൽ ഏതാണ്ട് ഇരുപതും ശരീരത്തിനാവശ്യമാണ്. ഇതിൽ
ഒൻപതെണ്ണം വേണ്ടുന്ന അളവിൽ ശരീരത്തിനു സ്വയം നിർമിക്കുവാൻ കഴിയില്ല.
ഇവയെ Essential Amino Acid എന്നു വിളിക്കുന്നു. ഇവ ഭക്ഷണത്തിലൂടെ ലഭിച്ചേ
മതിയാകൂ. പാലിലും മുട്ടയിലുമൊക്കെ ഇവ ആവശ്യത്തിനുണ്ട്.
ശരീരനിർമാണത്തിനു പുറമെ, ശരീരകോശങ്ങളുടെ കേടു
പരിഹരിക്കുവാനും, പ്രതിരോധത്തിനും, ശരീരത്തിലെ
രാസപ്രക്രിയകൾക്കുമൊക്കെ പ്രോട്ടീൻ ആവശ്യമാണ്. പ്രോട്ടീനും ഊർജം
നൽകുവാൻ സാധിക്കുമെങ്കിലും ശരീരത്തിലെ പ്രോട്ടീൻ ഊർജത്തിനായി വിഘ
ടിക്കപ്പെടുന്നതു നല്ലതായി കണക്കാക്കപ്പെടുന്നില്ല. മാംസപേശികൾ ചുരുങ്ങാതെ,
കൊഴുപ്പലിയുകയാണു വേണ്ടത്. ഇതിനു ഭക്ഷണത്തിൽ ആവശ്യത്തിനു പ്രോട്ടീൻ
ഉൾപ്പെടുത്തണം. ഒരു ദിവസത്തെ ഊർജത്തിന്‍റെ 20 ശതമാനം വരെ പ്രോട്ടീനിൽ
നിന്നാകണം.
പ്രോട്ടീന്‍റെ ചില സ്രോതസ്സുകൾ ഇവയാണ്
മൃഗങ്ങളിൽനിന്ന് – പാല്, മുട്ട, ഇറച്ചി, മത്സ്യം. മുട്ടയിൽനിന്നു ലഭിക്കുന്ന
പ്രോട്ടീനാണ് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത്. സസ്യങ്ങളിൽനിന്ന് –പരിപ്പ്,
പയർ, അണ്ടിപ്പരിപ്പ്, എണ്ണക്കുരുക്കൾ തുടങ്ങിയ സസ്യവിഭവങ്ങളിലും ധാന്യത്തിൽ
ചെറിയ അളവിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
നൂറു ഗ്രാം ഭക്ഷണത്തിലെ പ്രോട്ടീന്‍റെ അളവു നോക്കൂ:
പദാർഥം പ്രോട്ടീൻ (ഗ്രാം)
പാല് 4
ഇറച്ചി 18-36
മുട്ട 13
മത്സ്യം 15-23
ധാന്യം 6-13
പയറുകൾ 21-28
പച്ചക്കറി 1-4
പഴവർഗങ്ങൾ 1-3
സോയാബീൻ 43
എണ്ണ 0
പഞ്ചസാര, ശർക്കര 0
കൊഴുപ്പ്(ഫാറ്റ്)
ശരീരഭാരത്തിന്‍റെ ഏതാണ്ട് 10–15 ശതമാനം കൊഴുപ്പാണ്. ശരീരത്തിലടിയുന്ന
ഓരോ കിലോ കൊഴുപ്പിലും ഏതാണ്ട് 7700 കാലറി ഊർജം അടങ്ങിയിരിക്കുന്നു.
ഈ ഊർജം ആവശ്യഘട്ടങ്ങളിൽ ശരീരത്തിന് ഉപയോഗിക്കാനുള്ളതാണ്.
ഇതുപയോഗിക്കാതെ വർധിച്ചു വരികയാണെങ്കിൽ പ്രമേഹം ഉൾപ്പെടെ നിരവധി
രോഗങ്ങളുണ്ടാകും.
ഭക്ഷണത്തിലെ കൊഴുപ്പു നിർമിച്ചിരിക്കുന്നത് ഫാറ്റി ആസിഡുകൾ (Fatty
Acid)കൊണ്ടാണ്. ഇവയെ പൂരിതമെന്നും അപൂരിതമെന്നും (Satu- rated, Unsaturated)
തരം തിരിച്ചിരിക്കുന്നു.
പാല്, വെണ്ണ, നെയ്യ്, മുട്ട, ഇറച്ചി, മീൻ, എണ്ണ, തേങ്ങ എന്നിവയൊക്കെ
കൊഴുപ്പിന്‍റെ സ്രോതസ്സുകളാണ്. ഇവയിൽ മത്സ്യം ഒഴികെയുള്ള മൃഗ
ക്കൊഴുപ്പുകളും തേങ്ങയും എണ്ണയും പൂരിതമാണ്. മറ്റു സസ്യ എണ്ണ കൾ (ഉദാ:
ഒലിവ് എണ്ണ), കപ്പലണ്ടി (നിലക്കടല), മത്സ്യ എണ്ണകൾ എന്നിവ അപൂരിതവും.
അപൂരിത കൊഴുപ്പ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനു നല്ലതായിട്ടാണു
കണക്കാക്കപ്പെടുന്നത്. ചില ധാന്യങ്ങളിലും ചെറിയ അളവിൽ കൊഴുപ്പുണ്ട്.
ഫാറ്റി ആസിഡുകൾക്ക് കേടു വരാതിരിക്കുവാൻ ചെയ്യുന്ന
ഹൈഡ്രോജിനേഷൻ എന്ന പ്രക്രിയ വഴിയാണ് ട്രാൻസ് ഫാറ്റി ആസിഡ്
ഉണ്ടാകുന്നത്. പല ഭക്ഷണപദാർഥങ്ങളും കേടു വരാതിരിക്കുവാൻ ഇവ
ചേർക്കാറുണ്ട്. എണ്ണ, വീണ്ടും ചൂടാക്കുമ്പോഴും ട്രാൻസ് ഫാറ്റി ആസിഡ്
ഉണ്ടാകുന്നു. ട്രാൻസ് ഫാറ്റി ആസിഡ് വളരെ അപകടകാരിയാണ്. ഇതു
ഭക്ഷണത്തിൽനിന്നും ഒഴിവാക്കേണ്ട വസ്തുവാണ്. പല ബേക്കറി സാധനങ്ങളിലും
ഇവ അടങ്ങിയിട്ടുണ്ട്.
എണ്ണകൾ ഊർജസാന്ദ്രമാണ്. നൂറു ഗ്രാം എണ്ണയിൽ 800 ൽ അധികം കാലറി
ഉണ്ടാകും. വിവിധതരം എണ്ണകൾ ചെറിയ അളവിൽ ഉപയോഗിക്കുന്നതാണ്
നല്ലതായി കരുതുന്നത്. പലതരം എണ്ണകളിലുള്ള വിവിധ യിനം ഫാറ്റി ആസിഡുകൾ
ശരീരത്തിനു ലഭിക്കാനാണിത്. എന്നാൽ അളവു പരിമിതപ്പെടുത്തേണ്ടത്
അത്യാവശ്യമാണ്. എണ്ണ ഏതായാലും വളരെക്കുറച്ചേ പാടുള്ളൂ എന്ന് ഓർക്കണം.
വൈറ്റമിനുകൾ ചെറിയ അളവിൽ നമുക്ക് ആവശ്യമാണ്. ഇവയെ രണ്ടായി
തരം തിരിക്കാം. വെള്ളത്തിൽ അലിയുന്നവ– വൈറ്റമിൻ ബി, സി; കൊഴുപ്പിൽ
അലിയുന്നവ –വൈറ്റമിൻ എ, ഡി, ഇ, കെ. പഴങ്ങളും പച്ചക്കറികളും പാലും മുട്ടയും
മത്സ്യവും ഇറച്ചിയുമൊക്കെ കഴിക്കുന്ന വർക്കു ഭക്ഷണത്തിൽനിന്ന് ഇവ യഥേഷ്ടം
ലഭിക്കും.
മിനറലുകളാണ് ഭക്ഷണത്തിലെ മറ്റൊരു പ്രധാന ചേരുവ. കാത്സ്യം,
ഫോസ്ഫറസ്, സോഡിയം, പോട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, അകയോ ഡിൻ, സിങ്ക്,
കോപ്പർ തുടങ്ങി ഒട്ടേറെ മിനറലുകൾ നമുക്കാവശ്യമുണ്ട്.
സമീകൃത ഭക്ഷണത്തിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. ശരിയായ അളവിൽ
ഭക്ഷണം കഴിക്കുകയേ വേണ്ടൂ. വിപണിയിൽ ലഭിക്കുന്ന പല കൃത്രിമ
പൊടികൾകൊണ്ടും പ്രത്യേക പ്രയോജനം ഒന്നുമില്ല.
6. പ്രമേഹം മാറ്റാനുള്ള ഭക്ഷണരീതി
നല്ലഭക്ഷണം വിളമ്പുന്ന ഈ പ്ലേറ്റിനെ ഗുഡ് ഫുഡ് പ്ലേറ്റ് എന്നു വിളി ക്കാം. ഗുഡ്
ഫുഡ് പ്ലേറ്റിന് ഉദ്ദേശ്യം രണ്ടാണ്. ആവശ്യമുള്ള ഊർജം നൽകുക. അതു ശരിയായ
ചേരുവകളിൽനിന്നു നൽകുക. ഇതാണ് ഗുഡ് ഫുഡ് തെറാപ്പിയുടെ (GIFT)
അടിസ്ഥാനം. ഭക്ഷണത്തെക്കുറിച്ചു നാം അറിയേണ്ടത് കേവലം രണ്ടു
ഫോർമുലകളാണ്.
1. എത്ര ഊർജമാണ് ഒരു ദിവസം വേണ്ടത്?
2. ഈ ഊർജം ഏതൊക്കെ ഭക്ഷണത്തിൽനിന്നു ലഭിക്കണം?
പ്രോട്ടീൻ 20 ശതമാനം
ഫാറ്റ് 30 ശതമാനം
പ്രോട്ടീൻ (മാംസ്യം)
സമീകൃത ഭക്ഷണത്തിൽ ഊർജത്തിന്‍റെ ഇരുപതു ശതമാനം പ്രോട്ടീനിൽ
നിന്നാകണം. പയറ്, പരിപ്പ്, സോയാ, മുട്ട, മീൻ, ഇറച്ചി എന്നിവയൊക്കെ പ്രോട്ടീൻ
അടങ്ങിയ ഭക്ഷണമാണ്. മാംസപേശികളുടെ പുഷ്ടിക്കും, ഹോർമോണുകൾ
ഉൽപാദിപ്പിക്കുവാനും, ശരീരവളർച്ച യ്ക്കുലൊക്കെ പ്രോട്ടീൻ വേണം.
പ്രോട്ടീനിൽനിന്ന് ഊർജം ലഭിക്കു ന്നുണ്ട്. ഒരു ഗ്രാമിൽനിന്ന് നാലു കാലറി. പ്രോട്ടീൻ
ദഹിക്കുന്നത് മെല്ലെയാണെന്നതിനാൽ വിശപ്പ് കുറയ്ക്കാൻ ഇതു സഹായിക്കും.
പ്രോട്ടീൻ ദഹിപ്പിക്കുവാൻ ശരീരം അധികം ഊർജം ചെലവാക്കണമെന്നതിനാൽ
ഭാരം കൂടാതിരിക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീനിൽത്തന്നെ
പകുതിയെങ്കിലും സസ്യങ്ങളിൽനിന്ന് ആകുന്നതാണു നല്ലത്. പയർ, പരിപ്പ്, സോയ
എന്നിവയൊക്കെ ഇതിന് ഉപയോഗിക്കാം. GOOD FOOD PLATE ൽ നാലിലൊന്നു
പ്രോട്ടീനാകണം. ഒരു ദിവസത്തെ 1400 കാലറിയിൽ ഏതാണ്ട് 300
പ്രോട്ടീനിൽനിന്നാകാം.
ഫാറ്റ് (കൊഴുപ്പ്)
ഭക്ഷണത്തിലെ അവിഭാജ്യഘടകംതന്നെയാണ് ഫാറ്റ് (കൊഴുപ്പ്). ഭക്ഷണത്തിനു
രുചി നൽകുന്നതും കൊഴുപ്പുതന്നെ. കൊഴുപ്പ് പൊതുവിൽ രണ്ടുതരത്തിലുണ്ട്.
പൂരിത കൊഴുപ്പും (saturated fat) അപൂരിത കൊഴുപ്പും (unsaturated fat).
കൊഴുപ്പിൽനിന്നു വരുന്ന ഊർജം ഒരു ദിവസത്തെ ആകെ ഊർജത്തിന്‍റെ മുപ്പതു
ശതമാനമേ പാടുള്ളൂ. അതായത് ഒരു ദിവസം 1400 ൽ 400 കാലറി. കൊഴുപ്പ്
ഊർജസാന്ദ്രമായതിനാൽ ചെറിയ അളവു ഭക്ഷണത്തിൽത്തന്നെ ധാരാളം ഊർജം
ഉണ്ടാകും. ഉദാ: 100 ഗ്രാം തേങ്ങയിൽ 350 കാലറിയുണ്ട്. കൊപ്രയിൽ 650 ഉം
കപ്പലണ്ടിയിൽ 550 കാലറിയുമുണ്ട്. നൂറു ഗ്രാം എണ്ണയിൽ 800 കാലറിയിൽ
അധികം ഉണ്ടാകും.
ഊർജം വളരെ അധികമായതിനാലാണ് കൊഴുപ്പ് നിയന്ത്രിക്കണമെന്നു
പറയുന്നത്. എണ്ണ എങ്ങനെ ഊർജം വർധിപ്പിക്കുന്നു എന്നൊരു ഉദാഹരണം
നോക്കാം. ഒരു പുഴുങ്ങിയ മുട്ടയുടെ വെള്ളയിൽ ഇരുപതു കാലറിയാണുള്ളത്;
മഞ്ഞ ഉൾപ്പെടെയാണെങ്കിൽ 50–60 കാലറി. എന്നാൽ ഇതേ മുട്ട ഓംലറ്റായാൽ
ഊർജം ഏതാണ്ട് ഇരട്ടിയാകും. അതിനാൽ എണ്ണയുടെ ഉപയോഗം
പരിമിതപ്പെടുത്തണം.
ഏത് എണ്ണ ഉപയോഗിക്കണം എന്നു പലരും ചോദിക്കാറുണ്ട്. ഏത്
എണ്ണയായാലും അളവു കൂടരുത് എന്നതാണു പ്രധാനം. പല തരത്തിലുള്ള
എണ്ണകളുടെ ഉപയോഗം ഇവയിൽ പലതിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ്
ശരീരത്തിന് ലഭ്യമാക്കുവാൻ സഹായിക്കും. അപൂരിത കൊഴുപ്പ് ഹൃദയത്തിനു
നല്ലതായിട്ടാണു വിലയിരുത്തപ്പെടുന്നത്. അതിനാൽ അപൂരിത കൊഴുപ്പ് അടങ്ങിയ
ഒലിവ് എണ്ണ, സസ്യ എണ്ണ കൾ, അണ്ടിപ്പരിപ്പുകൾ, മീൻ എന്നിവ ഭക്ഷണത്തിൽ
ഉൾപ്പെടുത്തണം. ഇവതന്നെ കൊഴുപ്പിന് അനുവദിച്ച ഊർജത്തിന്
മതിയാകുമെന്നതി നാൽ പൂരിത കൊഴുപ്പ് കുറയ്ക്കുകയോ ഒഴിവോക്കുകയോ
ചെയ്യുന്ന താകും നല്ലത്. അതായത് എണ്ണ, തേങ്ങ, മട്ടൻ, ബീഫ് തുടങ്ങിയവ നന്നെ
പരിമിതപ്പെടുത്തണമെന്നർഥം.
ശരിയായ അളവിൽ കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ
അടങ്ങിയ സമീകൃത ആഹാരംതന്നെയാണ് ശരീരത്തിനു നല്ലത്.
പ്രമേഹരോഗി ഉപവസിക്കാമോ?
സാധാരണ സദ്യയും ഉപവാസവും ഒഴിവാക്കണം എന്നാണു പറയാറ് (Feasting and
fasting should be avoided). എന്നാൽ ഇതു പൂർണമായും ശരിയല്ല. മരുന്നില്ലാതെ
പ്രമേഹം നിയന്ത്രിക്കുന്നവർക്കു തീർച്ചയായും ഉപവസിക്കാവുന്നതാണ്.
മരുന്നുതന്നെ രണ്ടുതരത്തിലുണ്ട്. ഗ്ലൂക്കോസ് തീരെ കുറഞ്ഞുപോകുന്ന അവസ്ഥ
(HYPOGLYCAEMIA), ഉണ്ടാകാവുന്ന മരുന്നുകളും ഈ അവസ്ഥ ഉണ്ടാകാത്ത
മരുന്നുകളും. ഇതിൽ ഇൻസുലിൻ, സൾഫോണിൽ യൂറിയ (വിശദമായി അധ്യായം
15 ൽ) തുടങ്ങിയ ഹൈപോഗ്ലൈസീമിയ വരുത്തുവാൻ സാധ്യതയുള്ള
മരുന്നുപയോഗിക്കുമ്പോൾ ഉപവസിക്കുവാൻ പാടില്ല. ഇതു രക്തത്തിലെ
ഗ്ലൂക്കോസ് തീരെ കുറഞ്ഞുപോകാൻ കാരണമാകാം. എന്നാൽ
ഹൈപോഗ്ലൈസിമിയ ഉണ്ടാക്കാത്ത മരുന്നുകൾ കഴിക്കുന്നവർക്ക് ഡോക്ടറുടെ
നിർദേശപ്രകാരം ഉപവസിക്കാവുന്നതാണ്. വല്ലപ്പോഴുമൊക്കെ ഉപവസിക്കുന്നത്
ശരീരത്തിനു നൽകുന്ന ഗുണങ്ങൾക്കു പുറമെ മനസ്സിനും ഗുണം ചെയ്യും.
ഉപവസിക്കാൻ താൽപര്യമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാവൂ.
2. ഉപവാസദിവസങ്ങളിൽ വ്യായാമം കുറയ്ക്കുക. കഴിയുന്നതും കുറച്ച്
ഊർജം ചെലവാക്കുക.
3. ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം ഉണ്ടാകരുത്.
4. പാനീയങ്ങൾ, പഴങ്ങൾ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കാം.
5. രക്തത്തിലെ ഗ്ലൂക്കോസ് തീരെ കുറയുന്നുണ്ടോ എന്നു നിരീക്ഷിക്കണം.
കുറയുന്നതായി തോന്നിയാൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു
പരിശോധിക്കണം. ഗ്ലൂക്കോസ് 70 ൽ (mg/dl) താഴെ പോകുന്നതു നല്ലതല്ല.
56 ൽ (mg/dl) താഴെ പോകാൻ പാടില്ല. അങ്ങനെയെങ്കിൽ ഉടൻ
എന്തെങ്കിലും കഴിക്കണം.
ഉപവാസത്തിന്‍റെ പിതാവ്
നമ്മുടെ രാഷ്ട്രപിതാവിനെ ഉപവാസത്തിന്‍റെ പിതാവായും വിശേഷിപ്പിക്കാം.
പതിനേഴു തവണയാണ് അദ്ദേഹം ഉപവസിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും
ദൈർഘ്യമേറിയത് 1943 ൽ നടത്തിയ 21 ദിന ഉപവാസമായിരുന്നു.
ഉപവാസവേളകളിൽ അദ്ദേഹം ധാരാളം ജലവും നാരങ്ങയും ഉപയോഗിച്ചിരുന്നു.
ദൈനംദിന ജീവിതത്തിലും വളരെ മിതമായി മാത്രമേ അദ്ദേഹം ഭക്ഷണം
കഴിച്ചിരുന്നുള്ളൂ. ഗാന്ധിജി തന്‍റെ ജീവിതകാലയളവിൽ ഭക്ഷണത്തെക്കുറിച്ച്
ഒരുപാടു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. രുചിക്കായിട്ടല്ല, ജീവിക്കാൻ
വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
ഇടവേള ഉപവാസം
അമിത അന്നജത്തിന്‍റെ അപകടങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടെങ്കിലും
ലോകത്താകമാനം ഈ മേഖലയിൽ ചലനം സൃഷ്ടിച്ചത് ഒബിസിറ്റി കോഡ് (Obesity
Code) എന്ന പുസ്തകം രചിച്ച ഡോ. ജാസൺ ഫങ് (Jason Fung) ആണ്.
ശരീരത്തിലേക്കു പ്രവേശിക്കുന്ന ഊർജതെിമനോപെം ശരീരത്തിലെ ഇൻസുലിന്‍റെ
അളവും കുറയ്ക്കേണ്ടത് ഭാരവും കൊഴുപ്പും കുറയ്ക്കുവാനും പ്രമേഹം
മാറ്റുവാനും അനിവാര്യമാണ് എന്നദ്ദേഹം വാദിക്കുന്നു. ഇതിനുള്ള ഏറ്റവും നല്ല
മാർഗം നാം കഴിക്കുന്ന അന്നജം കുറയ്ക്കുകതന്നെ. ഉപവസിക്കുന്നതും ഇതിനുള്ള
ഉത്തമ മാർഗമാണ് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ദിവസം മുഴുവൻ
ഉപവസിക്കുവാൻ സാധിക്കാത്തവർക്ക് പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂർ
വരെ ഉപവസിച്ചാലും ഗുണം ലഭിക്കുമെന്നാണു ഡോ. ഫംഗ് പറയുന്നത്. ഇതാണ്
ഇന്നു പലരും പാലിച്ചു പോരുന്ന ഇടവേള ഉപവാസ രീതി അഥവാ Intermittent Fasting.
10. പഞ്ചസാരയ്ക്ക് എന്താണു കുഴപ്പം?
കൃത്രിമ മധുരം
പ്രമേഹ രോഗികൾ പലപ്പോഴും മധുരത്തിനായി കൃത്രിമ മധുരപദാർഥങ്ങളെ
ആശ്രയിക്കാറുണ്ട്. ഇവയുടെ മധുരം വളരെ കൂടുതലായതിനാൽ ചെറിയ അളവ്
ഉപയോഗിച്ചാൽ മതിയാകും. തന്നിമിത്തം ഇവയിൽനിന്നു വരുന്ന ഊർജം
കുറവാണ്.
കൃത്രിമപദാർഥം ഒരു ദിവസം അനുവദനീയമായ
പരമാവധി അളവ്
ACESULFAME 15 mg
ASPARTAME 40 mg
NEOTAME 2 mg
SACCHARYN 5 mg
SUCRALOSE 15 mg
STEVIA 4 mg/kg
പച്ചക്കറികൾ
പ്രമേഹം പ്രതിരോധിക്കാനും ചികിത്സിക്കാനും പച്ചക്കറികൾക്കു പ്രധാന പങ്കുണ്ട്.
പച്ചക്കറികളെ പ്രമേഹ ഔഷധമായിത്തന്നെ കണ ക്കാക്കാം. ദൈനംദിന
ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്ന തുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്.
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിലും ചികിത്സിക്കു ന്നതിലും
അവലംബിക്കേണ്ട ഫുഡ് പ്ലേറ്റ് മാതൃകയിലെ അനിവാര്യവും അവിഭാജ്യവുമായ
ഘടകമാണ് പച്ചക്കറികൾ. ഫുഡ് പ്ലേറ്റ് മാതൃകയിൽ ഭക്ഷണത്തിന്‍റെ പാതി
പച്ചക്കറികൾ കഴിക്കുകയാണെങ്കിൽ ഭക്ഷണ ത്തിലെ അമിത ഊർജംകൊണ്ടുള്ള
പ്രശ്നം കുറയും. പ്രമേഹമുൾപ്പെ ടെയുള്ള ജീവിതശൈലീരോഗങ്ങളുടെ
സാധ്യതയും കുറയും.
മാത്രമല്ല ധാരാളം കഴിക്കുകയും ഊർജം കൂടാതിരിക്കുകയും
വേണമെന്നുള്ളതിന്‍റെ ഉത്തരമാണ് പച്ചക്കറികൾ. ചെറിയ ഒരു ഉദാ ഹരണം
പരിശോധിക്കാം. നൂറു ഗ്രാം അരിയിൽ 340 കാലറി ഊർജവും നൂറു ഗ്രാം
തേങ്ങയിൽ 350 കാലറിയും നൂറു ഗ്രാം നിലക്കടലയിൽ 550 കാലറിയും
ഉണ്ടെന്നിരിക്കെ നൂറു ഗ്രാം വെള്ളരിയിലുള്ളത് വെറും പതിനഞ്ചു കാലറിയാണ്.
മറ്റു പച്ചക്കറികളും ഇതുപോലെ തന്നെ. അതായതു പച്ചക്കറികളിൽ
ഊർജത്തിന്‍റെ അളവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ധാരാളം
കഴിക്കുവാനും വയറു നിറയ്ക്കുവാനും സാധിക്കും. എന്നാൽ ഭാരമോ കൊഴുപ്പോ
കൂടുമെന്ന പേടിയും വേണ്ട.
രുചിയിലും നിറത്തിലുമുള്ള വൈവിധ്യംകൊണ്ടു പച്ചക്കറികൾ ഭക്ഷണത്തെ
ആകർഷകമാക്കുന്നു.
എന്നതു മാത്രമല്ല ഒട്ടേറെ വൈറ്റമിനുകളും നൽകുന്നുണ്ട്. നല്ല
വൈറ്റമിനുകൾ ശരീരത്തിലേക്കു ചെല്ലാനുള്ള നല്ല മാർഗം എല്ലാ നിറത്തിലുമുള്ള
ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പച്ചക്കറികളിലെ നാരുകൾ
ദഹനപ്രക്രിയയ്ക്കും നല്ല കശോധനയ്ക്കും അനിവാര്യമാണ്. നാരുകളുടെ ഏറ്റവും
പ്രധാന സ്രോതസ്സും പച്ചക്കറികൾ തന്നെ.
ഗ്ലൈസിമിക് ഇൻഡക്സ്: രക്തത്തിലെ പഞ്ചസാരയെ കൂട്ടാനുള്ള ഒരു
ഭക്ഷണപദാർഥത്തിന്‍റെ കെൽപിനെയാണ് ഗ്ലൈസിമിക് ഇൻഡ ക്സ് എന്നു
വിളിക്കുന്നത്. ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ ഭക്ഷണ ങ്ങൾ പൊടുന്നനെ ഷുഗർ
കൂട്ടുമെന്നും ഗ്ലൈസിമിക് ഇൻഡക്സ് കുറ ഞ്ഞ ഭക്ഷണം രക്തത്തിലെ
പഞ്ചസാരനിരക്ക് ക്രമേണ മാത്രമേ കൂട്ടുകയുള്ളൂ എന്നും സാരം. ഗ്ലൈസിമിക്
ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളിൽ ഏറിയതും പച്ചക്കറികൾതന്നെ. ചില
പച്ചക്കറികളുടെ ഗ്ലൈസിമിക് ഇൻഡക്സ് വേവുമ്പോൾ കൂടുന്നുണ്ട്.
എന്നാൽപോലും മറ്റെല്ലാ ഭക്ഷണപദാർഥങ്ങളെ അപേക്ഷിച്ചും പച്ചക്കറികളുടെ
ഗ്ലൈസി മിക് ഇൻഡക്സ് കുറവാണ്.
ഗ്ലൈസിമിക് ഡലോഡ്
ഭക്ഷണത്തിൽനിന്നു രക്തത്തിൽ കലരുന്ന ഗ്ലൂക്കോസിന്‍റെ അളവാണ് ഗ്ലൈസിമിക്
ലോഡ്. ഗ്ലൈസിമിക് ലോഡ് കൂടിയ ഭക്ഷണം വൻ കതോതിൽ ഗ്ലൂക്കോസ്
രക്തത്തിൽ കൂട്ടുന്നു. പച്ചക്കറികൾക്കു ഗ്ലൈസിമിക് ലോഡ് വളരെ കുറവാണ്.
പച്ചക്കറികളിൽ കൊഴുപ്പും നന്നെ കുറവാണ്. കൊളസ്ട്രോൾ ഇല്ല.
ഭക്ഷണത്തിനുശേഷമുള്ള രക്തത്തിലെ ഷുഗർ ഉയരുന്നത് പ്രമേ
ഹരോഗികൾക്കു വലിയ പ്രശ്നമാണ്. പല ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിനു
ശേഷം നൂറും ഇരുനൂറും ഒക്കെയായി രക്തത്തിലെ ഷുഗർ കൂടിയേക്കാം.
തിരുവനന്തപുരം ഡയബറ്റിസ് കെയർ സെന്‍ററിൽ ആവിഷ്കരിച്ച ഗുഡ് ഫുഡ്
തെറാപ്പി (ഗിഫ്റ്റ്) നൽകുന്ന സ്‌ലിം ബ്രേക്ഫാസ്റ്റ് കഴിച്ചവരിൽ രക്തത്തിലെ
പഞ്ചസാരയുടെ ഭക്ഷണ ശേഷമുള്ള അളവ് ശരാശരി (പിപിബിഎസ്) കൂടിയത് 16
mg/dl മാത്ര മാണ്. ഈ ബ്രേക്ഫാസ്റ്റ് കഴിച്ച 230 പേരിൽ നടത്തിയ പഠനത്തിലാണ്
ഇതു കണ്ടത്. സാധാരണ പ്രാതൽ കഴിച്ചവരിൽ ഭക്ഷണത്തിനു മുൻപുള്ളതിനെ
അപേക്ഷിച്ച് ഭക്ഷണത്തിനുശേഷം ഷുഗർ കൂടിയത് 76 mg/dl ആയിരുന്നു. എന്നാൽ
ശരിയായ അളവിൽ പച്ചക്കറികൾ അടങ്ങിയ ഗുഡ് ഫുഡ് ബ്രേക്ഫാസ്റ്റ് കഴിച്ചു
കഴിഞ്ഞപ്പോൾ പതി വായി ഉപയോഗിക്കുന്ന മരുന്നുകളുടെ പകുതി മാത്രം
ഉപയോഗിച്ചിട്ടു പോലും ശരാശരി പതിനാറു മില്ലിഗ്രാം ആണ് ഫാസ്റ്റിങ്ങിനെ അപേ
ക്ഷിച്ച് പിപിബിഎസ് കൂടിയത്.
പയർ മുളപ്പിച്ചത്, തക്കാളി, കാപ്സിക്കം, നീളൻപയർ, വെള്ളരി തുടങ്ങിയ
പച്ചക്കറികൾ, ഒരു ദോശ, ഒരു മുട്ട, അര ആപ്പിൾ എന്നിവ ചേരുന്നതാണ് സ്‌ലിം
ബ്രേക്ഫാസ്റ്റ്.
പച്ചയ്ക്കു കഴിക്കാമോ?
നിലവിലുള്ള ആഗോളനിർദേശങ്ങൾക്കനുസരിച്ചു പ്രമേഹരോഗികൾ
ഉൾപ്പെടെയുള്ളവർ പകുതിയോളം പച്ചക്കറികളെങ്കിലും പച്ചയ്ക്കു
കഴിക്കണമെന്നാണ്. വേവിക്കുകയാണെങ്കിൽത്തന്നെ ആവിയിലോ
വെള്ളത്തിലോ വേവിക്കുകയോ ഗ്രിൽ ചെയ്യുകയോ വേണം. തേങ്ങ, എണ്ണ തുടങ്ങി
ഊർജസാന്ദ്രമായ വസ്തുക്കൾ പച്ചക്കറികളോടു ചേർക്കുമ്പോൾ ഊർജവും
കൊഴുപ്പും ഗണ്യമായി കൂടുന്നു. അതു കൊണ്ടുതന്നെ അവിയലും
മെഴുക്കുപുരട്ടിയും കതോരനുമെോന്ചും പച്ചക്കറികളുടെ കൂട്ടത്തിൽ
ചേർക്കാനാവില്ല.
ഗുണമുള്ള പച്ചക്കറികൾ
പാവയ്ക്ക – ധാരാളം ആന്‍റി ഓക്സിഡന്‍റുകളുണ്ട് . രക്തത്തിലെ പഞ്ചസാരനിരക്കു
കുറയ്ക്കാൻ സഹായിക്കും.
ചീര – ഇലക്കറികൾ എന്നിവയിൽ ധാരാളം വൈറ്റമിനുകളുണ്ട്. കാലറി വളരെ
കുറവാണ്. രക്തത്തിലെ പഞ്ചസാര നിരക്കു വല്ലാതെ കൂടാതിരിക്കുവാൻ
സഹായിക്കും.
കോളിഫ്ലവർ – നാരുകൾ ധാരാളമുണ്ട്. മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ്,
പോട്ടാസ്യം, മാംഗനീസ് തുടങ്ങിയ ലവണങ്ങളുണ്ട്. ചോറിന്‍റെ മാതൃകയിൽ
കോളിഫ്ലവർ പാചകം ചെയ്യാൻ സാധിക്കും.
ബ്രോക്കോളി – പ്രമേഹരോഗികൾക്ക് ഉത്തമമായ ഒരു പച്ചക്കറിയാണിത്.
ഗ്ലൈസിമിക് ഇൻഡക്സ് വളരെ കുറവാണ്. അതുകൊണ്ടു രക്തത്തിലെ
പഞ്ചസാര കൂടുകയേ ഇല്ല. നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. കോശങ്ങളെ
സംരക്ഷിക്കുന്ന ചില പ്രത്യേക പദാർഥങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.
ശതാവരി – രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് നാരുകൾ
ധാരാളം അടങ്ങിയ ഒട്ടേറെ ആന്‍റിഓക്സിഡന്‍റുകളുള്ള ശതാവരി സഹായിക്കും.
ഔഷധമായി കഴിക്കാമോ?
പച്ചക്കറികൾക്കു പല തരത്തിലുള്ള ഔഷധമൂല്യമുണ്ട് എന്നതിൽ തർക്കമില്ല.
എന്നാൽ പ്രമേഹ ചികിത്സയ്ക്കുള്ള ഔഷധമായി പച്ചക്കറികൾ
ഉപയോഗിക്കുന്നതിനെ ആധുനികവൈദ്യശാസ്ത്രം അനുകൂലിക്കുന്നില്ല.
പ്രമേഹം കൂടിനിൽക്കുന്ന ഒരാൾക്ക് രക്തത്തിലെ പഞ്ചസാരനിരക്ക് നന്നായി
കുറയ്ക്കുവാനുതകുന്ന രീതിയിലുള്ള ഔഷധവീര്യം പച്ചക്കറികൾക്കില്ല. നിലവിൽ
ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണം അൽപം മെച്ചപ്പെടുത്താൻ ഇവ
സഹായിച്ചേക്കാം. ഔഷധമൂല്യം ലഭിക്കാൻ പച്ചക്കറികൾ വലിയ അളവിൽ
കഴിക്കേണ്ടിവരും. ഇത്തരത്തിൽ വലിയ അളവിൽ കഴിക്കുമ്പോൾ മറ്റു ദോഷങ്ങൾ
ഉണ്ോചുമോ എന്നുറപ്പില്ല. ഉദാഹരണത്തിന് ഇലുമ്പൻപുളിയും മറ്റും വലിയ
അളവിൽ കഴിച്ച് വൃക്കരോഗം വന്നിട്ടുള്ള രോഗികളുണ്ട്.
പച്ചക്കറികളിലെ പദാർഥങ്ങളെക്കുറിച്ചു മൃഗങ്ങളിൽ ചില പഠനങ്ങൾ
നടന്നിട്ടുണ്ട്. എന്നാൽ ചികിത്സാടിസ്ഥാനത്തിൽ മനുഷ്യരിൽ
നടത്തിയ പഠനങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ ചികിത്സാ രീതിയായി
ഇവ ഗുണകരെോമോ എന്നതിനു ശാസ്ത്രീയ തെളിവുകളില്ല. അതിനാൽ ഏതു
പച്ചക്കറി കഴിക്കണമെന്നു ചോദിക്കുമ്പോൾ ഔഷധമൂല്യമുള്ള പച്ചക്കറികൾ
കൂടുതൽ ഉൾപ്പെടുത്താം എന്നേ പറയാൻ കഴിയൂ.
പാവയ്ക്ക – പാവയ്ക്കയെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങളുണ്ട്. ഇതു രക്തത്തിലെ
പഞ്ചസാര കുറയ്ക്കുന്നതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. എന്നാൽ
ഗുണമില്ല എന്നാണു ചില പഠനങ്ങൾ വിലയിരുത്തിയിരിക്കുന്നത്.
നെല്ലിക്ക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറെ ഔഷധമൂല്യമുള്ളതായി
കണക്കാക്കുന്ന ഒന്നാണു നെല്ലിക്ക. രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുവാനും
കൊളസ്ട്രോൾ നിയന്ത്രിക്കുവാനും നെല്ലിക്കയ്ക്ക് ആകുമെന്നു
കണ്ടെത്തിയിട്ടുണ്ട്.
പാഷൻഫ്രൂട്ട് – തിരുവല്ലയിലെ പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ നടത്തിയ
പഠനത്തിൽ പാഷൻ ഫ്രൂട്ട് ഇലകൾ എലികളിൽ പ്രമേഹം കുറയ്ക്കുന്നതായി
കണ്ടെത്തിയിട്ടുണ്ട്.
കറുവാപ്പട്ട – പന്ത്രണ്ടാഴ്ച ഒരു ഗ്രാം കറുവാപ്പട്ടവീതം നൽകിയപ്പോൾ രക്തത്തിലെ
പഞ്ചസാരയെ നിയന്ത്രിക്കുവാൻ സാധിച്ചുവെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
പേരയില – ജപ്പാനിൽ പേരയില ഉപയോഗിച്ചുള്ള ചായ പഞ്ചസാര
നിയന്ത്രണത്തിന് ഉപയോഗിക്കുന്നുണ്ടത്രെ. ഒരു പരിധിവരെ പഞ്ചസാരയെ
നിയന്ത്രിക്കാൻ ഇവ സഹായിക്കും.
ഉലുവ – ഏറ്റവുമധികം ഔഷധമൂല്യമുള്ള വ്യഞ്ജനമായി കണ്ടെത്തിയിരിക്കുന്നത്
ഉലുവതന്നെ. പല രൂപത്തിലും ഉലുവ ഉപയോഗിക്കാറുണ്ട്. രക്തത്തിലെ
പഞ്ചസാരയെ കുറയ്ക്കുവാൻ ഇവ സഹായിക്കും. എന്നാൽ ഔഷധങ്ങൾക്കു
പകരമല്ലിത് എന്നു മനസ്സിലാക്കണം.
പഴവർഗങ്ങൾ
പ്രമേഹരോഗികൾ പഴങ്ങൾ കഴിക്കോമോ? തീർച്ചയായും. പഴങ്ങൾ വളരെ
നല്ലതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. പഴങ്ങളിൽ അന്നജവും ഊർജവും അടങ്ങിയിരിക്കുന്നതിനാൽ ഒരു
ദിവസം അനുവദിച്ച അന്നജത്തിൽനിന്നുള്ള ഊർജത്തിൽ ഇവ
ചേർക്കേണ്ടതുണ്ട്.
2. അനുവദിച്ച അളവിൽ വേണം കഴിക്കുവാൻ.
3. ഗ്ലൈസിമിക് ഇൻഡക്സ് (GI), ഗ്ലൈസിമിക് ലോഡ് (GL) എന്നിവ
കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കണം.
4. പഴച്ചാറുകളും ലായനിയിൽ ശേഖരിച്ച പഴങ്ങളും നല്ലതല്ല.
അതുപോലെതന്നെ ഡ്രൈഫ്രൂട്ട് (ഈന്തപ്പഴം, ഉണക്കമുന്തിരി)
എന്നിവയും വേണ്ട. തോടോടെ കഴിക്കാവുന്നവ അങ്ങനെ കഴിച്ചാൽ
ഊർജവും GI യും കുറയും.
ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഫലങ്ങൾ ക്രമേണ മാത്രമേ ഗ്ലൂക്കോസ്
ഉയർത്തുകയുള്ളൂ. അതുപോലെ ഗ്ലൈസിമിക് മോഡ് കുറഞ്ഞ ഫലങ്ങളിൽ
ചെറിയ അളവു പഞ്ചസാരയേ ഉണ്ടാകുകയുള്ളൂ. ഇവ രണ്ടും കുറഞ്ഞവ (GI, GL)
അതിനാൽ കഴിക്കുകയാണ് ഉചിതം.
ഫലങ്ങളുടെ ഗ്ലൈസിമിക് ഇൻഡക്സ് (GI) 55 ൽ താഴെയും GI 56–69 GI 70 ൽ കൂടുതൽ
കൂടുതൽ)
കുറവ്)
ആപ്പിൾ ജാമൂൻ
ഓറഞ്ച് ചക്കപ്പഴം
ആനമുന്തിരി മാങ്ങ
പീച്ച്
പ്ലം
സ്ട്രോബറി
മാതളം
15 ഗ്രാം അന്നജം
ഏതാണ്ട് 15 ഗ്രാം അന്നജം തരുന്ന അളവിലാകണം ഫലങ്ങൾ കഴിക്കാൻ. ഇത്
എത്ര അളവു വരുമെന്നു നോക്കാം.
ഓറഞ്ച്, ആപ്പിൾ, ആനമുന്തിരി സബർജിലി കിവി ഒരെണ്ണം
പ്ലം (ചെറുത്) 2
റംബുട്ടാൻ 5
മുന്തിരി 8 എണ്ണം
ലിച്ചി 5 എണ്ണം
ചക്കച്ചുള 4 എണ്ണം
ഉണക്കമുന്തിരി 20 ഗ്രാം
ഭക്ഷണത്തിലെ ചേരുവകൾ
വലിയ അളവിൽ വേണ്ടവ ചെറിയ അളവിൽ വേണ്ടവ
കൊഴുപ്പ് (ഫാറ്റ്)
അന്നജം
അന്നജം മധുരം, ധാന്യം, കിഴങ്ങ്, ഫലങ്ങൾ, പച്ചക്കറികൾ എന്നിവയാണ് അന്ന
ജത്തിന്‍റെ പ്രധാന ഉറവിടം. ഇവയിൽനിന്നാണു ശരീരത്തിന് ഗ്ലൂക്കോസ് എന്ന
ഇന്ധനം ലഭിക്കുന്നത് (ഊർജത്തിന്‍റെ അളവാണു കാലറി). അന്നജത്തെ
സംബന്ധിച്ച് രണ്ട് അളവ് നാം അറിയണം.
1. ഓരോ അന്നജ സ്രോതസ്സിലും എത്ര ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു?
2. ഇവയിൽ എത്ര ഊർജം അടങ്ങിയിരിക്കുന്നു?
പ്രമേഹം മാറാൻ നല്ല ഭക്ഷണം 63 ശരീരത്തിന്‍റെ കൊഴുപ്പും ഭാരവും
കുറയ്ക്കാൻ ഓരോ കിലോ ഭാരത്തിനും പരമാവധി 20 കാലറി ഊർജമേ പാടുള്ളൂ
എന്ന് മുൻപേ പറഞ്ഞുവല്ലോ. നമുക്ക് 70 കിലോ ഭാരമുള്ള ഒരാളെ പരിഗണിക്കാം.
അദ്ദേഹത്തിനുവേണ്ട പരമാവധി ഊർജം 20 X 70 =1400 കാലറി. ഇതിൽ 50
ശതമാനത്തിൽ താഴെ വേണം അന്നജത്തിൽനിന്നു വരാൻ എന്നു നാം
മനസ്സിലാക്കിയല്ലോ. അതായത് കാലറിയുടെ 50 ശതമാനം =700 കാലറി.
ഒരു ഗ്രാം ഗ്ലൂക്കോസിൽ നാലു കാലറി ഊർജമാണുള്ളത്. മധുരം (ഗ്ലൂക്കോസ്,
പഞ്ചസാര എന്നിവയിൽ) നൂറു ഗ്രാമിൽ 400 കാലറി വരെയാകാം ഊർജം.
(പഞ്ചസാരയിൽ ചെറിയ അളവിലുണ്ടാകാവുന്ന മറ്റു പദാർഥങ്ങൾകൂടി
പരിഗണിച്ചാൽ ഏതാണ്ട് 387 കാലറിയാണ് നൂറു ഗ്രാമിൽ ഉണ്ടാകുക).
അതായത് 100 ഗ്രാം പഞ്ചസാര = 100 ഗ്രാം ഗ്ലൂക്കോസ് = 400 കാലറി ഇനി
നൂറു ഗ്രാം ധാന്യം പരിഗണിക്കാം. ഇതിൽ ഏതാണ്ട് 75–80 ശതമാനം ഗ്ലൂക്കോസ്
തന്നെ. മിച്ചം നാരും അൽപം മാംസ്യവും കൊഴുപ്പും.
അതായത് 100 ഗ്രാം ധാന്യം (അരി/കഗോതമ്പ്) = 75–80 ഗ്രാം അന്നജം =300-350
കാലറി
100 ഗ്രാം പഴങ്ങളിൽ 10–16 ഗ്രാം ഗ്ലൂക്കോസ് ഉണ്ടാകാം.
(ഉദാ: ആപ്പിൾ 10 ഗ്രാം, പഴം 12 ഗ്രാം, മാതളം– 14 ഗ്രാം, മാമ്പഴം– 14 ഗ്രാം, മുന്തിരി–
16 ഗ്രാം)
അതായത് 100 ഗ്രാം ഫലം = 15 ഗ്രാം അന്നജം = ഊർജം 40–60 കാലറി
100 ഗ്രാം പച്ചക്കറികളിൽ എന്നാൽ ശരാശരി അഞ്ചു ഗ്രാം അന്നജമേ
ഉണ്ടാകൂ. നാരുകളാണ് അധികവും.
100 ഗ്രാം പച്ചക്കറി = അന്നജം 5 ഗ്രാം = ഊർജം 20 കാലറി
ഊർജം, ഗ്ലൂക്കോസ്
കുറവ് കൂടുതൽ
പ്രോട്ടീൻ
ഒരു ഗ്രാം പ്രോട്ടീനിലും ഊർജം നാലു കാലറി തന്നെ. ഒരു ദിവസത്തെ
ഊർജത്തിന്‍റെ ഇരുപതു ശതമാനം പ്രോട്ടീനിൽനിന്നാകണം. മുൻപു പരിഗണിച്ച
ഉദാഹരണത്തിൽ 1400 ന്‍റെ 20 ശതമാനം അതായത് 280 കാലറി.
ഇതിനായി 280:–4 or 280 / 4 =70 ഗ്രാം പ്രോട്ടീൻ വേണ്ടിവരും.
100 ഗ്രാം വിവിധ ഭക്ഷണത്തിലെ പ്രോട്ടീൻ അളവ്
മുട്ട 13 ഗ്രാം
ചിക്കൻ 27 ഗ്രാം
കപ്പലണ്ടി 26 ഗ്രാം
കപ്പലണ്ടി 567
കശുവണ്ടി 553
പിസ്ത 562
ബദാം 579
പൂരിതകൊഴുപ്പ്
മട്ടൺ വേവിച്ചത് (കൊഴുപ്പ് 11 ഗ്രാം, പ്രോട്ടീൻ 34 ഗ്രാം, ഊർജം 234).
തേങ്ങ (കൊഴുപ്പ് 33 ഗ്രാം, ഊർജം 354)
വെളിച്ചെണ്ണ (കൊഴുപ്പ് 100 ഗ്രാം, ഊർജം 870)
എണ്ണകളിൽ ഊർജം വളരെ കൂടുതലാണ്. അതിനാൽ അവ മിതമായി
വേണം ഉപയോഗിക്കാൻ. ഓർക്കുക. ഒരു ദിവസം കൊഴുപ്പിന്‍റെ വിവിധ
സ്രോതസ്സുകളിൽനിന്നു 400 കാലറി ഊർജം മതി. ഇതിൽത്തന്നെ അപൂരിത
കൊഴുപ്പാണ് കൂടുതൽ നല്ലത്.
ഷോപ്പിങ്ങിൽ ശ്രദ്ധിക്കാം
‘വാങ്ങിക്കാത്തവ വീട്ടിൽ എത്തില്ല എന്നു നാം ഓർക്കണം. ഭക്ഷ്യ വസ്തുക്കൾ
വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം പച്ചക്കറികളും പഴവർഗങ്ങളും
വാങ്ങണം. തയാറായി വരുന്ന വിഭവങ്ങൾ (Processed Food) ഒഴിവാക്കണം. തേങ്ങ,
എണ്ണ, മധുരം ഒക്കെ തീർത്തും പരിമിതപ്പെടുത്തണം.
അതുപോലെതന്നെ പ്രധാനമാണ് വീട്ടിൽ എന്തു ശേഖരിക്കുന്നു എന്നതും.
തീൻമേശയിലും നാം ഭക്ഷണത്തിനായി പരതുന്ന ഇടങ്ങളിലുമെല്ലാം കഴിവതും
ഫലങ്ങൾ, കപ്പലണ്ടി എന്നിവ കരുതുക. ഇടയ്ക്കിടെ തിന്നാൻ തോന്നിയാൽ
ഇവയാകുമല്ലോ കഴിക്കുക.
പല നിറത്തിലുള്ള ഭക്ഷണം കഴിച്ചാൽ നമുക്കു വേണ്ട വൈറ്റമിനുകളും
ധാതുലവണങ്ങളും യഥേഷ്ടം ലഭിക്കും. ഇതുകൊണ്ടു ദ്ദേശിക്കുന്നത് പല
നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും എന്നാണ്. കൃത്രിമ നിറങ്ങൾ നന്നല്ല.
കിച്ചൺ ബാലൻസ്
അടുക്കളയിൽ ഭക്ഷണപദാർഥങ്ങളെ ശരിയായി അളന്നു നോക്കുവാൻ ഈ
ഉപകരണം സഹായിക്കും.
മുകളിൽ പറഞ്ഞ കണക്കുപ്രകാരം കൃത്യമായി ഓരോ സമയത്തെ
ഭക്ഷണത്തിലെയും ഊർജം നിർണയിക്കുമ്പോൾ, ഓരോ പദാർഥവും അളന്നു
നോക്കുന്നതുവഴി സാധിക്കും.
വെള്ളരിക്ക 60 9
തക്കാ ളി 60 10
മുളപ്പിച്ച പയർ 50 15
ഓറഞ്ച്/ആപ്പിൾ 30 18
ദോശ 30 63
ഉഴുന്ന്, മുളകുപൊടി 8
പുഴുങ്ങിയ മുട്ട 1 69
ചായ 1 59
ആകെ 251
13. ആരോഗ്യ പാചകം
ഏറോബിക് വ്യായാമം
ഓക്സിജൻ ഉപകയോഗപ്പെടുത്തുന്ന വ്യായാമങ്ങളാണ് ഏറോബിക് വ്യായാമം.
നടത്തം, ഓട്ടം, കായിക വികനോദങ്ങൾ, നൃത്തം, നീന്തൽ, സൈക്ലിങ്
ഇവയൊക്കെ ഏറോബിക് വ്യായാമങ്ങളാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന്
ഉത്തമമാകയാൽ ഇവയെ കാർഡിയാക് വ്യായാമം എന്നും വിളിക്കാറുണ്ട്.
ഏറോബിക് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ പേശികളെയും
ക്രമമായും താളാത്മകമായും ഉപയോഗിക്കണം. ഇത് ഇരുപതു മിനിറ്റോ അതിൽ
കൂടുതലോ ചെയ്യുകയും വേണം. ഹൃദയമിടിപ്പിന്‍റെ നിരക്കും പരിഗണന
അർഹിക്കുന്നു.
220 ൽ നിന്ന് ഒരാളുടെ പ്രായം കുറയ്ക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ്
പരമാവധി ഹൃദയമിടിപ്പിന്‍റെ നിരക്ക് (Maximum Heart Rate) ഇതിന്‍റെ 50 മുതൽ 70
ശതമാനം വരെയാകണം വ്യായാമം ചെയ്യുമ്പോഴുള്ള ഹൃദയമിടിപ്പ്. ഇതാണ് ടാർഗറ്റ്
ഹാർട്ട് റേറ്റ് (Target Heart Rate) എന്നു പറയുന്നത്.
ഈ നിരക്കിൽ ഇരുപതു മിനിറ്റെങ്കിലും വ്യായാമം തുടർന്നാലേ ഏറോബിക്
വ്യായാമംകൊണ്ടു ഗുണമുള്ളൂ.
ഏറോബിക് വ്യായാമത്തിനു മൂന്നു ഭാഗങ്ങളുണ്ട്.
1. വാം അപ് (Warm up)
2. തീവ്ര വ്യായാമം
3. കൂൾ ഓഫ് (Cool off).
വാം അപ് അഞ്ചു മിനിറ്റു മുതൽ പത്തു മിനിറ്റെങ്കിലും ചെയ്യണം. ഈ
അവസരത്തിൽ ഹൃദയത്തിന്‍റെ മിടിപ്പ് ക്രമേണ ഉയർത്തി, മുൻപു സൂചിപ്പിച്ച
ടാർഗറ്റ് ഹാർട്ട് റേറ്റിൽ എത്തിക്കുകയാണു വേണ്ടത്. വാം അപ്പിനുശേഷം വ്യായാമം
(ഹൃദയമിടിപ്പ് ടാർഗറ്റ് ഹാർട്ട് റേറ്റിൽ നിർത്തിക്കൊണ്ട്) ഇരുപതു മിനിറ്റെങ്കിലും
ചെയ്യണം. കൂൾ ഓഫ് ചെയ്യുമ്പോൾ വർധിച്ചിരിക്കുന്ന ഹൃദയമിടിപ്പിനെ സാവധാനം
സാധാരണ നിരക്കിൽ എത്തിക്കണം.
നടക്കുന്ന വ്യായാമമാണു ചെയ്യുന്നതെങ്കിൽ സാവധാനം വേഗം
കുറച്ചുവേണം വ്യായാമം നിർത്താൻ. പൊടുന്നനെ നടത്തം നിർത്തിയാൽ കാലിലെ
രക്തം ഹൃദയത്തിൽ എത്താതിരിക്കുകയും കാലിൽ നീരും വേദനയും
ഉണ്ടാവുകയും ചെയ്യാം.
ഹൃദയമിടിപ്പ് മുൻപു സൂചിപ്പിച്ചതുപോലെ പരമാവധി മിടിപ്പിന്‍റെ 50–70
ശതമാനമാണ് എന്ന് എങ്ങനെ തിരിച്ചറിയാനാകും? ഇരുപതു വയസ്സുള്ള ഒരാൾ
വ്യായാമം ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ പരമാവധി ഹൃദയമിടിപ്പ് (മാക്സിമം
ഹാർട്ട് റേറ്റ്) 220 – 20. അതായത് 200 ആണ് ടാർഗറ്റ് ഹാർട്ട് റേറ്റ്. ഇതിന്‍റെ 50–70
ശതമാനം–അതായത് 100–140 വരെ. ഇതിനിടയിലായിരിക്കണം തീവ്ര വ്യായാമ
സമയത്തെ ഹൃദയ മിടിപ്പ്. ഇതിൽ കുറവാണെങ്കിൽ വ്യായാമംകൊണ്ടുള്ള
പ്രയോജനം ലഭിക്കുന്നില്ല. ഹൃദയമിടിപ്പ് വേണ്ടുന്ന നിരക്കിൽത്തന്നെ എന്നു
കൃത്യമായി നിർണയിക്കുവാൻ വാച്ച്‌പോലെ കയ്യിൽ കെട്ടാവുന്ന ഫിറ്റ്നസ് ട്രാക്കർ
(Fitness Tracker) വ്യായാമം ചെയ്യുമ്പോൾ കയ്യിൽ കെട്ടുന്നതായിരിക്കും ഉചിതം. ഇതു
സാധിക്കില്ലയെങ്കിൽ മറ്റൊരു എളുപ്പമാർഗമുണ്ട്. അതാണ് ടോപ്ടെസ്റ്റ്. വ്യായാമം
ചെയ്യുന്ന അവസ്ഥയിൽ നമുക്ക് ഒരു പാട്ട് പാടുവാൻ സാധിക്കുന്നുവെങ്കിൽ
ഹൃദയമിടിപ്പ് വേണ്ടുന്ന നിരക്കിന്‍റെ 50 ശതമാനത്തിൽ താഴെയാണ്
എന്നനുമാനിക്കാം. അതായത് നാം ചെയ്യുന്നത് ലഘു വ്യായാമം (Mild Intensity) ആണ്.
ഇതു വ്യായാമത്തിന്‍റെ മുഴുവൻ ഗുണവും നൽകില്ല. എന്നാൽ പാട്ടുപാടുവാൻ
കഴിയില്ല, പക്ഷേ, സംസാരിക്കാൻ സാധിക്കുമെങ്കിൽ ഹൃദയമിടിപ്പ് 50–70
ശതമാനമാണ് എന്നനുമാനിക്കാം. ഇതാണു നല്ല വ്യായാമ നിരക്ക്.
ഏറോബിക് വ്യായാമം ആഴ്ചയിൽ 150 മിനിറ്റെങ്കിലും ചെയ്യണം. ആഴ്ചയിൽ
അഞ്ചു ദിവസമെങ്കിലും മുപ്പതു മിനിറ്റ് വീതമാകും നല്ലത്. തുടർച്ചയായി
ഒന്നിലധികം ദിവസങ്ങളിൽ മുടങ്ങരുത്. ചില അസുഖാവസ്ഥകളിൽ ലഘു
വ്യായാമമേ പാടുള്ളൂ. ഏതു വ്യായാമം വേണം എന്നത് ഡോക്ടകറോടു ചോദിച്ചു
സ്ഥിരീകരിക്കണം.
ഫ്ലെക്സിബിലിറ്റി എക്സർസൈസ്
ശരീരത്തിന്‍റെ വഴക്കം കൂട്ടുന്ന വ്യായാമം പ്രധാനമായും വേണ്ടത്
കായികവികനോദങ്ങളിൽ ഏർപ്പെടുന്നവർക്കാണ്. കളിക്കുന്നതിനു മുൻപു
ശരീരത്തിനു വലിവു വരുത്തുന്ന (Stretching) വ്യായാമം ചെയ്താൽ പരുക്കുകൾ
നന്നെ കുറയ്ക്കുവാൻ സാധിക്കും. പ്രമേഹരോഗികൾക്കു സന്ധികൾ ഉറയുന്ന
അവസ്ഥ (Stiffness) സാധാരണ അനുഭവപ്പെടാറുണ്ട്. ഇതിനു പരിഹാരവും ഇത്തരം
വഴക്കം കൂട്ടുന്ന വ്യായാമം തന്നെ.
അനേറോബിക് വ്യായാമം
അനേറോബിക് വ്യായാമത്തെ റെസിസ്റ്റൻസ് വ്യായാമം എന്നും വിളിക്കുന്നു.
മാംസപേശികളുടെ വലുപ്പവും ബലവും കൂടുവാൻ ഇതു സഹായിക്കും. നാൽപ്പതു
വയസ്സു കഴിഞ്ഞാൽ ഓരോ പത്തു വർഷത്തിലും പേശികൾ ഏതാണ്ട് അഞ്ചു
ശതമാനത്തോളം കുറയുമെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പ്രമേഹരോഗികളിൽ ഇതു നേരത്തേ വരികയോ കൂടിയ തോതിൽ കാണുകയോ
ചെയ്യാം. ഇതൊഴിവാക്കുവാൻ വ്യായാമംവഴി സാധിക്കും. നമ്മുടെ ശരീരത്തിലെ
ഷുഗറിനെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കാൻ ഒരുപരിധിവരെ
മാംസപേശികൾ സഹായിക്കാറുണ്ട്. മാംസപേശി കുറഞ്ഞാൽ ഇവ കൂടുകയും
ഒപ്പം ഹൃദയത്തിന്‍റെയും രക്തധമനികളുടെയും രോഗാവസ്ഥയുമുണ്ടാകാം.
മാംസപേശികൾക്കുള്ള വ്യായാമത്തിന്‍റെ പ്രാധാന്യം അതിനാൽ വളരെ വലുതാണ്.
ഇനി ഇത്തരം വ്യായാമം എങ്ങനെ ചെയ്യണം എന്നു നോക്കാം. ചെറിയ ഭാരം
ഉപയോഗിച്ച് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മാംസപേശികൾക്കു വ്യായാമം
നൽകുകയാണു ചെയ്യുന്നത്. ഡംബെൽ (Dumbell) പോലുള്ള ഉപകരണങ്ങൾ ഇതിനു
സഹായിക്കും. പഴയ കുപ്പിയിൽ മണൽ നിറച്ചു പല ഭാരത്തിലുള്ള ഡംബെല്ലുകൾ
വീട്ടിൽത്തന്നെ ഉണ്ടാക്കുവാൻ സാധിക്കും.
ശരീരത്തിന്‍റെ തന്നെ ഭാരം ഉപയോഗിച്ചു ചെയ്യുന്ന വ്യായാമങ്ങളാണ്
പുഷ്അപ്, സിറ്റ്അപ് തുടങ്ങിയവ.
മാംസപേശികൾക്കു ശക്തി നൽകുന്ന വ്യായാമം ആഴ്ചയിൽ രണ്ടോ മൂന്നോ
ദിവസം ചെയ്യുന്നതു നല്ലതായിരിക്കും. എന്നാൽ ഏറോബിക് വ്യായാമങ്ങൾ
ചെയ്യാതെ ഇവ മാത്രമായി ചെയ്യുന്നതു നല്ലതല്ല.
ശരീരത്തിലെ 80 ശതമാനം പേശികളും ഓക്സിജൻ ഉപയോഗിച്ചു
പ്രവർത്തിക്കുന്ന ഏറോബിക് പേശികളാണ്. ഇവ ഊർജത്തിനായി
ഗ്ലൂക്കോസിനെയും കൊഴുപ്പിനെയും ഉപയോഗിക്കുന്നു എന്നതിനാൽ കൂടുതൽ
ഊർജം പ്രയോജനപ്പെടുത്തുന്നു. അതുവഴി ഭാരവും രോഗവും നിയന്ത്രിക്കുവാനും
സഹായിക്കുന്നു. അനേറോബിക് പേശികൾ ഗ്ലൂക്കോസിനെ മാത്രമേ
ഉപയോഗിക്കുന്നുള്ളൂ. മാത്രവുമല്ല ഏറോബിക് പേശികൾക്കു വളരെയധികം
ഊർജം (ഗ്ലൂക്കോസിൽനിന്നും 32, കൊഴുപ്പിൽനിന്ന് 140 ATP)
ഉപയോഗിക്കുവാനാകുമെന്നിരിക്കെ, അനേറോബിക് പേശികൾക്കു
ഗ്ലൂക്കോസിൽനിന്ന് അൽപംമാത്രം (3 ATP) ഊർജമേ ഉപയോഗിക്കുവാൻ
കഴിയുകയുള്ളൂ. അതിനാൽ അനേറോബിക് വ്യായാമം മാത്രം
ചെയ്യുകയാണെങ്കിൽ ഭക്ഷണത്തിനോടുള്ള (പ്രത്യേകിച്ച് ചോറ്, മധുരം തുടങ്ങിയ
ഊർജം കൂടിയ അന്നജത്തോട്) ആർത്തിയും വിശപ്പും കൂടുകയാവും ഫലം.
അതിനാൽ ഏറോബിക് വ്യായാമം വേണ്ടവണ്ണം ചെയ്ത് ഏറോബിക് പേശികളെ
നന്നായി74 പ്രമേഹം മാറാൻ നല്ല ഭക്ഷണം ഉപയോഗിച്ചശേഷം മാത്രമേ
അനേറോബിക് വ്യായാമം ചെയ്യുവാൻ പാടുള്ളൂ.
വ്യായാമം ചെയ്യാൻ തുടങ്ങുമ്പോൾ രോഗങ്ങളുള്ളവർ വൈദ്യപരിശോധന
ചെയ്തു ഡോക്ടറുടെ അഭിപ്രായം തേടുന്നതു നന്നാകും. മറ്റു
രോഗങ്ങളൊന്നുമില്ലാത്തവർക്ക് പ്രത്യേക പരിശോധനകളൊന്നുമില്ലാതെതന്നെ
വ്യായാമം ചെയ്തുതുടങ്ങാം. തുടക്കത്തിൽ ചെറിയ രീതിയിൽ തുടങ്ങി ക്രമേണ
ഉദ്ദേശിക്കുന്ന തോതിലേക്കു കൂട്ടുകയാവും ഉചിതം.
ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യപരിശോധനയ്ക്കു ശേഷം വ്യായാമം
തുടങ്ങുന്നതാകും നല്ലത്. ഇവയിൽ ചിലത് ഇവിടെ പറയട്ടെ.
1. വ്യായാമം ആദ്യമായി 55 വയസ്സിനുശേഷം തുടങ്ങുന്നവർ.
2. പത്തു വർഷത്തിൽ കൂടുതൽ ടൈപ്പ് 2 പ്രമേഹമുള്ളവർ (ടൈപ്പ് 1
പ്രമേഹരോഗികളിൽ ഇതു 15 വർഷമാണ്).
3. പുകവലി, അമിതവണ്ണം, കാലിലെ രക്തയോട്ടം കുറഞ്ഞ അവസ്ഥ
എന്നിവയുള്ളവർ.
4. ഞരമ്പ് രോഗമുൾപ്പെടെ പാദരോഗമുള്ളവർ.
5. ഹൃദ്രോഗമോ, ശ്വാസകോശരോഗമോ ഉള്ളവർ.
വ്യായാമത്തിനായി സാധാരണ പ്രത്യേക ഉപകരണങ്ങൾ ഒന്നും
വേണമെന്നില്ല. നേരത്തേ സൂചിപ്പിച്ച ഫിറ്റ്നസ് ട്രാക്കർ, ഡംബെൽ എന്നിവ
സഹായകരമാകാം.
വ്യായാമ സമയത്തു ധരിക്കുന്ന വസ്ത്രം പ്രത്യേകം ശ്രദ്ധിക്കണം. സിന്തറ്റിക്,
തോൽ (ലെതർ) വസ്ത്രങ്ങൾ നല്ലതല്ല. ചൂടുകൂടിയ നമ്മുടെ കാലാവസ്ഥയ്ക്ക് ഇവ
യോജ്യമല്ല. ശരീരത്തിലെ താപം ഉയർത്തുവാനും നിർജലീകരണം വരുത്തുവാനും
ഇട നൽകിയേക്കാം. അയഞ്ഞ കോട്ടൺ വസ്ത്രമാകും നല്ലത്.
ശരിയായ പാദരക്ഷകൾ ഉപയോഗിക്കുന്നതു പ്രധാനമാണ്. നല്ല ഒരു
സ്പോർട്സ് ഷൂ ഉപയോഗിക്കുന്നതു തന്നെയാകും ഉചിതം.
ക്രമവും കൃത്യവുമായ വ്യായാമംകൊണ്ടു നിരവധി ഗുണങ്ങളുണ്ട്. നമ്മുടെ
ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാകണം അതിനാൽ വ്യായാമം.
15. ഏതു മരുന്നുപയോഗിക്കണം?
മെറ്റ്ഫോർമിൻ
പ്രമേഹ ചികിത്സയിലെ ഏറ്റവും നല്ല മരുന്ന് ഇതാണ്. ഹൈപോഗ്ലൈസീമിയ
ഉണ്ടാക്കില്ല. വില വളരെ കുറവ്. ഭാരവും വിശപ്പും അൽപം കുറയ്ക്കും. അതിനാൽ
ഒട്ടുമിക്ക പ്രമേഹരോഗികൾക്കും ഈ മരുന്നു നൽകാറുണ്ട്. വിരളമായി ചിലർക്ക്
ഉദരസംബന്ധിയായ പ്രശ്നങ്ങൾ (വയറിളക്കം, വയറു പെരുക്കം) എന്നിവ
ഉണ്ടായേക്കാം. എന്നാൽ വളരെ കുറച്ചുപേർക്കേ ഇത്തരം ബുദ്ധിമുട്ടുകൾ
കാണാറുള്ളൂ. തീവ്രമായ വൃക്ക, ഹൃദയ, ശ്വാസ പരാജയമുള്ളവർക്ക് ഈ മരുന്നു
നൽകാറില്ല.
വോഗ്ലീബോസ്
വോഗ്ലീബോസ്, അക്കറബോസ് തുടങ്ങിയ ഗുളികകൾ ഭക്ഷണത്തിലെ
പഞ്ചസാരയുടെ കുടലിൽനിന്നുള്ള ആഗിരണം മന്ദീഭവിപ്പിക്കുന്നു. അതിനാൽ
ഭക്ഷണശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് അധികം കൂടാതെ നോക്കും.
ഇതുമൂലം ഹൈപോഗ്ലൈസീമിയ ഉണ്ടാക്കുവാനുള്ള സാധ്യത കുറവാണ്.
ഗ്ലിഫ്ലോസിൻ
ഈ വിഭാഗത്തിലെ ഗുളികകൾ വൃക്കകളിലാണു പ്രവർത്തിക്കുന്നത്. മൂത്രത്തിലെ
ഗ്ലൂക്കോസിനെ വൃക്കകൾ തിരിച്ചു ശേഖരിക്കുന്നത് ഇവ തടയുന്നു. അതിനാൽ
രക്തത്തിലെ അമിത ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറത്തേക്കുപോകുന്നു. ഭാരം
അൽപം കുറയ്ക്കുന്ന മരുന്നാണിത്. ഇത് ഹൈപോഗ്ലൈസീമിയ
ഉണ്ടാക്കുവാനുള്ള സാധ്യതയും കുറവാണ്. എന്നാൽ വില കൂടുതലാണ്. Empagliflozin
(Gibtulio), dapagliflozin, canagli- flozin (Invokana) എന്നിവ ഉദാഹരണങ്ങളാണ്.
ഗ്ലിറ്റസോൺ
പയോ ഗ്ലിറ്റസോൺ (Pioglitazone) എന്ന മരുന്ന് ഇൻസുലിന്‍റെ പ്രവർത്തനം
മെച്ചപ്പെടുത്തുന്നു (Insulin Sensitivity). ഭാരം അൽപം കൂടിയേക്കാം.
ഹൈപോഗ്ലൈസിമിയ ഉണ്ടാകാൻ സാധ്യത കുറവാണ്.
സൾഫോണിൽ യൂറിയ
ഈ വിഭാഗത്തിലെ മരുന്നുകൾ വളരെ സാധാരണമായി ഉപയോഗിക്കപ്പെടുന്നു.
വില വളരെ കുറവാണ് എന്നതാണു പ്രധാന കാരണം. ഈ മരുന്നുകൾ
പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നു കൂടുതൽ ഇൻസുലിൻ പുറത്തെടുത്താണ്
രക്തത്തിലെ ഗ്ലൂക്കോസിനെ കുറയ്ക്കുന്നത്. അതിനാൽ ഹൈപോഗ്ലൈസിമിയ
ഉണ്ടാക്കുവാനുള്ള സാധ്യത കൂടുതലാണ്. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്
അതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് തീരെ കുറയുന്ന രീതിയിൽ ഭക്ഷണം
ക്രമീകരിക്കുവാനോ ഉപവസിക്കുവാനോ കഴിയില്ല. ഭക്ഷണം ക്രമീകരിക്കുമ്പോൾ
മരുന്ന് ആവശ്യമുള്ള ഏറ്റവും ചെറിയ അളവിലേക്ക് അതിനാൽ
പരിമിതപ്പെടുത്തേണ്ടതാണ്.
ഇൻസുലിൻ
പ്രമേഹ ചികിത്സയിലെ ഒരു പ്രധാന മരുന്നുതന്നെയാണ് ഇൻസുലിൻ.
പാൻക്രിയാസ് ഇൻസുലിനെ വേണ്ടുന്ന അളവിൽ
ഉൽപാദിപ്പിക്കാതിരിക്കുമ്പോഴാണ് നൽകേണ്ടി വരിക. ടൈപ്പ് 2 പ്രമേഹത്തിന്‍റെ
ആരംഭ ഘട്ടങ്ങളിൽ ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതാണ് രക്തത്തിലെ
ഗ്ലൂക്കോസ് ഉയരാൻ കാരണം. ഇതിനുള്ള പ്രധാന കാരണം ശരീരത്തിൽ,
പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിൽ അടിഞ്ഞുകൂടിയ കൊഴുപ്പാണ്.
പാൻക്രിയാസ് ഗ്രന്ഥിയിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, ഇൻസുലിൻ
ഉൽപാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ തളർത്തുന്നുണ്ട്. അതുപോലെ കരളിലെ
കൊഴുപ്പ് ഇൻസുലിന്‍റെ കരളിലെ പ്രവർത്തനത്തെയും ബാധിക്കുന്നു.
ശരീരഭാരവും കൊഴുപ്പും കുറയുകയാണെങ്കിൽ ബീറ്റാ കോശങ്ങളുടെ
പ്രവർത്തനവും ശരീരത്തിലെ ഇൻസുലിന്‍റെ അളവും മെച്ചപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ടൈപ്പ് 2 പ്രമേഹരോഗികളിൽ ശരീരകൊഴുപ്പ്
കുറയ്ക്കുന്ന ചികിത്സ തന്നെയാണ് ആദ്യം വേണ്ടത്. നല്ല ഭക്ഷണം വഴി ഇത്
സാധ്യമാണ് എന്നു നാം കണ്ടുവല്ലോ. വർഷങ്ങൾക്കു ശേഷം പാൻക്രിയാസിന്‍റെ
ഇൻസുലിൻ ഉൽപാദനശേഷി പല പ്രമേഹരോഗികളിലും ഗണ്യമായി കുറയുന്നു.
ഈ അവസരത്തിൽ ചികിത്സയ്ക്കായി ഇൻസുലിൻതന്നെ വേണ്ടി വരാം.
കുത്തിവയ്പാണെന്നുള്ളതും, ശരീരഭാരവും വിശപ്പും കൂട്ടുമെന്നതും
,ഹൈപോഗ്ലൈസീമിയ സാധ്യത കൂടുതലാണെന്നതും ഇൻസുലിൻ ചികിത്സയുടെ
പോരായ്മകളാണ്. അതിനാൽ അവശ്യം എന്നു തോന്നുന്ന ഘട്ടത്തിലേ
ഇൻസുലിൻ ചികിത്സ അവലംബിക്കേണ്ടതുള്ളൂ. ഈ പറഞ്ഞതിനർഥം ഇൻസുലിൻ
നല്ല മരുന്നല്ല എന്നല്ല. പല അവശ്യഘട്ടങ്ങളിലും ജീവൻ രക്ഷിക്കുന്ന
മരുന്നുതന്നെയാണ് ഇൻസുലിൻ. എന്നാൽ ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം
നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കുന്നതിനു പകരം, ഇൻസുലിൻ ഉപയോഗിച്ച്
കുറയ്ക്കാം എന്നു കരുതുന്നതു ശരിയല്ല.
മരുന്നിനെക്കുറിച്ചുള്ള മാർഗരേഖ
അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) എല്ലാ വർഷവും
പുറത്തിറക്കുന്ന ചികിത്സാമാർഗരേഖയാണ് പല രാജ്യങ്ങളും പിന്തുടരുന്നത്.
ഇതുൾപ്പെടെയുള്ള എല്ലാ മാർഗരേഖകളിലും ആദ്യം ചികിത്സയ്ക്കായി
നിർദേശിക്കപ്പെട്ടിരിക്കുന്നത് ഭക്ഷണക്രമീകരണവും, വ്യായാമവും ആണ്. അതു
മതിയാകുന്നില്ല എങ്കിൽ തുടങ്ങുന്ന ആദ്യത്തെ മരുന്ന് മെറ്റ്ഫോർമിനാണ്. ഇതിലും
കുറയാതെ വരുമ്പോഴാണ് മറ്റു മരുന്നുകൾ ചേർക്കുന്നത്. ഇവയിൽത്തന്നെ വില
പ്രശ്നമല്ലെങ്കിൽ ഹൈപോഗ്ലൈസിമിയ ഉണ്ടാക്കാത്ത മരുന്നുകൾക്കാണു
മുൻഗണന. പലരിലും ഏറെ വർഷങ്ങൾക്കുശേഷം പാൻക്രിയാസിന്‍റെ ഇൻസുലിൻ
ഉൽപാദനം ഏറെ കുറയുമ്പോൾ ചികിത്സയ്ക്ക് ഇൻസുലിൻ വേണ്ടിവരും.
ഇൻസുലിൻ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഭക്ഷണത്തിനു ശേഷമുള്ള
ഷുഗറിനെ കുറയ്ക്കാനുതകുന്ന, പൊടുന്നനെ പ്രവർത്തിക്കുന്ന തരവും, മറ്റു
സമയങ്ങളിൽ നിയന്ത്രിക്കുവാൻ ദീർഘനേരം പതുക്കെ പ്രവർത്തിക്കുന്നതും.
ഇവയുടെ മിശ്രിതങ്ങളും ലഭ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ
ഏറ്റക്കുറച്ചിലുകൾ ഗണ്യമായി കുറയ്ക്കുവാൻ ആധുനിക ഇൻസുലിനുകൾ
സഹായിക്കും.
ഓരോരുത്തരുടെയും രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ വിവിധ
ഘട്ടങ്ങളിൽ പരിശോധിച്ചാണ് ഏതു മരുന്ന്, എത്ര അളവിൽ വേണം എന്നു
തീരുമാനിക്കുന്നത്. ശരീരഭാരവും കൊഴുപ്പും കുറയ്ക്കുവാനുള്ള ജീവിതശൈലി
മാറ്റം തന്നെയാണ്, പ്രമേഹ ചികിത്സയിൽ ഏറ്റവും പ്രധാനം. ഇത് മതിയാകാതെ
വരുന്നുവെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് തീരെ കുറഞ്ഞു പോകുന്ന
ഹൈപോഗ്ലൈസിമിയ എന്ന അവസ്ഥ ഉണ്ടാക്കാത്ത മരുന്നുകൾക്കാകണം
മുൻഗണന. ഈ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നന്നായി ഭക്ഷണം
ക്രമീകരിക്കുവാൻ പ്രയാസമുണ്ടാകില്ല. ഇതിലും നിയന്ത്രിക്കാൻ സാധിക്കാതെ
വരുന്ന അവസ്ഥയിലേ മറ്റ് മരുന്നുകൾ പരിഗണിക്കേണ്ടതുള്ളൂ.
16. കീറ്റോ ഡയറ്റും മറ്റു ഭക്ഷണരീതികളും
കീറ്റോ ഡയറ്റ്
പ്രധാനമായും കൊഴുപ്പിൽനിന്നും ശരീരത്തിന് ഊർജം നൽകുന്ന ഒരു പ്രത്യേക
ഭക്ഷണശൈലിയാണ് കീറ്റോ ഡയറ്റ്. അന്നജത്തിന്‍റെ അളവ് തീരെ
കുറവായിരിക്കും. പ്രോട്ടീനും കൊഴുപ്പും ചേരുന്നതാണ് പ്രധാന ഭക്ഷണരീതി.
കീറ്റോ ഡയറ്റ് മാർഗം സ്വീകരിച്ചിരിക്കുന്നവർ ധാരാളമായി വെണ്ണയും
എണ്ണയും വറുത്ത ഭക്ഷണവും ഇറച്ചിയും മുട്ടയും മീനുമൊക്കെ കഴിക്കുന്നു.
ധാന്യങ്ങൾ പൊതുവിൽ ഉപയോഗിക്കില്ല. ചിലതരം സാലഡുകൾ
ഉപയോഗിക്കുമെങ്കിലും സാധാരണ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷിക്കാറില്ല.
മധുരം പൂർണമായും ഒഴിവാക്കുകയും ചെയ്യുന്നു.
ഏതാനും നാൾ ശരീരത്തിലേക്ക് ഗ്ലൂക്കോസ് ചെല്ലാതിരുന്നാൽ
കൊഴുപ്പിൽനിന്ന് ഉരുത്തിരിയുന്ന കീറ്റോൺ ബോഡി എന്ന പദാർഥത്തെ ശരീരം
ഊർജത്തിനായി ഉപയോഗിക്കും എന്നതാണ് ഈ ഭക്ഷണരീതിയുടെ അടിസ്ഥാനം.
അങ്ങനെ ശരീരത്തിലെ കൊഴുപ്പ് അലിയുകയും ആളുടെ വണ്ണം കുറയുകയും
ചെയ്യുന്നു. ഭാരവും കൊഴുപ്പും കുറയുന്നതോടെ പ്രമേഹവും കുറയുന്നു. പലരിലും
പ്രമേഹ മരുന്നുകൾ നിറുത്തുവാനും സാധിക്കുന്നു. എന്നാൽ LDL കൊളസ്ട്രോൾ
കൂടുന്നതായാണ് പല പഠനങ്ങളിലും കണ്ടത്. ഇത് ഹൃദ്രോഗനിരക്ക് കൂട്ടുമോ എന്നു
വ്യക്തമല്ല. മുൻപ് ധരിച്ചിരുന്നതുപോലെ കൊഴുപ്പ് അത്ര അപകടകാരിയല്ല എന്നു
വാദിക്കുന്നവരുണ്ട്.
കീറ്റോ ഡയറ്റ് ഏറിയാൽ ആഴ്ചകൾ അല്ലെങ്കിൽ ചില മാസങ്ങൾ മാത്രമേ
ഉപയോഗിക്കാവൂ എന്നാണ് പലരും നിർദേശിക്കുന്നത്. ശരീരഭാരം കുറച്ചശേഷം
മറ്റു ഭക്ഷണശൈലിയിലേക്ക് മാറാനാണ് ഇക്കൂട്ടർ പറയുന്നത്.
കീറ്റോ ഡയറ്റ് വഴി ശരീരഭാരവും കൊഴുപ്പും കുറയുമെന്നത് ശരിയാണ്.
അതിനാൽ പലരിലും പ്രമേഹം കുറയുകയോ മാറി നിൽക്കുകയോ ചെയ്യും.
എന്നാൽ ദീർഘനാളുകൾക്കുശേഷം ഇത് ശരീരത്തെ എങ്ങനെ ബാധിക്കും എന്ന്
വ്യക്തമല്ല. കൊഴുപ്പും പ്രോട്ടീനും മാത്രമടങ്ങിയ ഭക്ഷണം ചിലർക്കെങ്കിലും
അമോസരമായി തോന്നാം. രക്ത സമ്മർദത്തിലും വൃക്കകളുടെ
പ്രവർത്തനത്തിലും വൈകല്യമുണ്ടാവുമോ എന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട്.
നിലവിൽ കീറ്റോ ഡയറ്റിനെ അനുകൂലിക്കുന്ന ചിലർ ഉണ്ട്. വ്യക്തിപരമായി ഇതിന്
ഞാൻ എതിര് പറയുന്നില്ല എങ്കിലും, ഇതേ ഫലങ്ങൾ കൂടുതൽ സമീകൃതമായ
ഫുഡ്‌പ്ലേറ്റ് രീതി വച്ച് ലഭിക്കാമെന്നിരിക്കെ, അതാകും കൂടുതൽ അഭികാമ്യം.
കീറ്റോ ഡയറ്റ് തുടരണം എന്ന് നിർബന്ധമുള്ളവർ അതേക്കുറിച്ച് നല്ല ധാരണയുള്ള
ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വേണം അത് ചെയ്യാൻ. ഫുഡ്‌പ്ലേറ്റ് രീതിയാണ്
കൂടുതൽ ശാസ്ത്രീയവും ലളിതവും സ്വീകാര്യവും.
മറ്റ് ഭക്ഷണരീതികൾ
ലോ GI ഡയറ്റ് (Low GI Diet)
ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം ഉപയോഗിക്കുന്ന
രീതിയാണിത്. പഴങ്ങൾ, പച്ചക്കറികൾ, പൂർണ ധാന്യങ്ങൾ (തവിടോടു കൂടി),
കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും
ഉപയോഗിക്കുന്നത്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഇത് നല്ല
മാർഗമാണ്.
1. രക്തത്തിലെ ഗ്ലൂക്കോസ്
ഭക്ഷണത്തിന് മുൻപും ശേഷവും പരിശോധിക്കണം.
HbA1C എന്ന പരിശോധന ആവശ്യമെങ്കിൽ ചെയ്യാവുന്നതാണ്. ഇത് കഴിഞ്ഞ
മൂന്നു മാസത്തെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ നിയന്ത്രണത്തെ സൂചിപ്പിക്കുന്നു.
ശരിയായ അളവ്: രക്തത്തിലെ ഗ്ലൂക്കോസ് – ഭക്ഷണത്തിനു മുൻപ് 80–130;
ശേഷം 180mg/dl
HbA1C 7 ശതമാനത്തിൽ താഴെ
2) ഇതര രോഗങ്ങൾ
A. രക്തസമ്മർദം: 140/90 mmg യിൽ താഴെ ആയിരിക്കണം.
B. കൊളസ്ട്രോൾ: നല്ല കൊളസ്ട്രോളും (HDL), ദുഷിച്ച കൊളസ്ട്രോളും (LDL,
Triglyceride) വേർതിരിച്ചറിയുന്നതിനാണ് Lipid Profile (ലിപിഡ് പ്രൊഫൈൽ)
പരിശോധന. LDL 100 ൽ താഴെയും Triglyceride 150 ൽ താഴെയും ആക്കുകയാണ്
ലക്ഷ്യം. HDL 40 നും (പുരുഷൻ) 50 നും (സ്ത്രീ) മുകളിൽ ആയിരിക്കുന്നതാണ്
നല്ലത്.
C. കരൾ: കരളിൽനിന്ന് വരുന്ന enzyme (രസം) മാണ് SGOT, SGPT. ഇവ
വർധിക്കുന്നത് കരൾ രോഗത്തിന്‍റെ സൂചനയാകാം. മദ്യപാനം, കരളിൽ കൊഴുപ്പ്,
അണുബാധ എന്നിവ SGOT, SGPT അളവ് വർധിപ്പി ക്കുന്നു. ഇവ
കൂടിയിരിക്കുന്നുവെങ്കിൽ കരളിന്‍റെ പ്രത്യേക പരിചരണം ആവശ്യമാണ്.
രക്തത്തിലെ പഞ്ചസാര നിർണയം
ഇതു വളരെ പ്രധാനമാണ്. പല നേരങ്ങളിൽ (രാവിലെ, ഉച്ച, രാത്രി) ഇതു
നോക്കേണ്ടതുണ്ട്. ഭക്ഷണത്തിനു മുൻപും ശേഷവും (രണ്ടു മണിക്കൂറിനുള്ളിൽ)
നോക്കണം. ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതെ രക്തത്തിലെ പഞ്ചസാര ക്രമമായി
നിൽക്കുവാൻ ഇതാവശ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസ്, ഗ്ലൂക്കോമീറ്റർ
ഉപയോഗിച്ചു സ്വയം പരിശോധിക്കുന്നതാണു നല്ലത്. പല നേരത്തെയും ഫലങ്ങൾ
രേഖപ്പെടുത്തിയാകണം ഡോക്ടറെ കാണാൻ. കൃത്യമായ ചികിത്സയ്ക്ക് ഇതു
സഹായിക്കും. രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകുന്നു
(ഹൈപോഗ്ലൈസീമിയ) എന്നു തോന്നുമ്പോൾ ഗ്രൂക്കോമീറ്റർ ഉപയോഗിച്ച്
അടിയന്തിരമായി ഷുഗർ നോക്കണം.
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വളരെ ഏറ്റക്കുറച്ചിലുകൾ
ഉള്ളവരിൽ ഷുഗർ പരിശോധിക്കാനുള്ള ഒരു ഉപകരണമാണ് Continuous Glucose
Monitor. ശരീരത്തിൽ ഘടിപ്പിക്കുന്ന ഒരു ചെറിയ ഉപകരണം, പതിന്നാലു
ദിവസത്തോളം തുടർച്ചയായി അളക്കുന്ന ഷുഗർ, കംപ്യൂട്ടറിൽ നോക്കി ചികിത്സ
കൃത്യമാക്കുവാൻ ഇതുവഴി സാധിക്കും.
D. തൈയ്‌റോയ്ഡ് (Thyroid): തൈയ്‌റോയ്ഡിന്‍റെ പ്രവർത്തന വൈകല്യം
പ്രമേഹരോഗികളിൽ കൂടുതലാണ്. തൈയ്‌റോയ്ഡിന്‍റെ പ്രവർത്തനം TSH എന്ന
പരിശോധനവഴി അറിയുവാൻ കഴിയും. TSH കൂടുതലാണെങ്കിൽ തൈയ്‌റോയ്ഡ്
പ്രവർത്തനം കുറവായിരിക്കാം. തുടർ പരിശോധനകൾക്കുശേഷം
തൈയ്‌റോയ്ഡിന് മരുന്നു വേണ്ടി വന്നേക്കാം. TSH പരിശോധന
വർഷത്തിലൊരിക്കലെങ്കിലും ചെയ്യണം. തൈയ്‌റോയിഡ് ചികിത്സ
ആവശ്യമെങ്കിൽ ചെയ്യേണ്ടത് പ്രമേഹ രോഗിയിൽ പ്രധാനമാണ്.
E. ശരീര കൊഴുപ്പ്(Body Fat)
ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് പുരുഷൻമാരിൽ 25 ശതമാനവും
സ്ത്രീകളിൽ 32 ശതമാനത്തിനു താഴെയും നിൽക്കുന്നതാണ് ഉത്തമം.
F. രക്താണുക്കൾ (Blood Count)
രക്തത്തിലെ ഹീമോഗ്ലോബിൻ, രക്താണുക്കൾ എന്നിവയുടെ അളവ്
വർഷത്തിലൊരിക്കലെങ്കിലും നിർണയിക്കുന്നത് നല്ലതാണ്. വിളർച്ച മുൻകൂട്ടി
തന്നെ കണ്ടുപിടിച്ച് ചികിത്സിക്കണം.
G. ശരീരഭാരം
ഉദരഭാഗത്തെ ചുറ്റളവ് പുരുഷൻമാരിൽ 90 സെമീയും സ്ത്രീകളിൽ 80
സെമീൽ താഴെയുമായിരിക്കണം. പൊക്കത്തിന് ആനുപാതികമായ 84 പ്രമേഹം
മാറാൻ നല്ല ഭക്ഷണം തൂക്കം കണ്ടുപിടിക്കാൻ തൂക്കത്തെ (kg), ഉയരം (മീറ്ററിൽ)
കൊണ്ട് രണ്ടു തവണ ഹരിക്കുന്നു. ഈ കിട്ടുന്ന സംഖ്യ (Body Mass Index- BMI) 23 ൽ
താഴെയായിരിക്കുന്നതാണ് നല്ലത്.
3. സങ്കീർണതകൾ
A. വൃക്കകൾ (Kidney)
വൃക്കകളുടെ പ്രവർത്തനം അറിയുവാൻ മൂത്രത്തിലെ ആൽബുമിന്‍റെ അളവ്
പരിശോധിക്കുന്നു. ഇത് 30mg ൽ താഴെയായിരിക്കണം. 300 ൽ അധികമെങ്കിൽ
വൃക്ക തകരാർ ആരംഭിച്ചുവെന്നർഥം. ഈ അവസ്ഥയിൽ രക്തസമ്മർദവും,
ഗ്ലൂക്കോസും നന്നായി നിയന്ത്രിച്ചാൽ വൃക്ക രോഗം തടയാം. വൃക്കരോഗം
സാരമായി കഴിഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിൻ ഉയർന്ന് തുടങ്ങും. മൂത്രത്തിലെ
ആൽബുമിനും, രക്തത്തിലെ ക്രിയാറ്റിനിനും വർഷത്തിലൊരിക്കലെങ്കിലും
പരിശോധിക്കേണ്ടതുണ്ട്.
B. കണ്ണുകൾ
കണ്ണുകളുടെ പുറകുവശത്ത് സ്ഥിതിചെയ്യുന്ന റെറ്റിന (Retina) എന്ന പടലത്തെ
ബാധിക്കുന്ന ഗുരുതര അവസ്ഥയാണ് Retinopathy (റെറ്റിനോപതി). ഇത് ഉണ്ടോ
എന്നറിയുവാൻ തുള്ളിമരുന്നുപയോഗിച്ച് കൃഷ്ണമണി വികസിപ്പിച്ച്, ഉള്ള്
പരിശോധിക്കുന്നു. കൂടാതെ തിമിരവും, മറ്റു കാഴ്ചവൈകല്യങ്ങളും
തിരിച്ചറിയേണ്ടതുണ്ട്. ആരംഭത്തിൽതന്നെ ചികിത്സിക്കുന്നത് കാഴ്ച
നഷ്ടപ്പെടാതിരിക്കുവാൻ പ്രധാനമാണ്. സമഗ്ര നേത്ര പരിശോധന
വർഷത്തിലൊരിക്കലെങ്കിലും ചെയ്യണം.
C. ഞരമ്പ്
പാദങ്ങളിലെ സ്പർശനശേഷി തിരിച്ചറിയുവാൻ Biothesiometer, Monofilament,
Tuning Fork എന്നീ ഉപകരണങ്ങൾ വച്ചുള്ള പരിശോധന ചെയ്യുന്നു. സ്പർശനശേഷി
കുറഞ്ഞിരിക്കുന്നുവെങ്കിൽ പാദരോഗം ഒഴിവാക്കുവാനുള്ള മുൻകരുതൽ
എടുക്കേണ്ടതുണ്ട്.
D. രക്തധമിനി
കാലിലേക്കുള്ള രക്തയോട്ടം Doppler എന്ന ഉപകരണം ഉപയോഗിച്ച്
നിർണയിക്കുന്നു. രക്തയോട്ടം കുറഞ്ഞവർക്ക് പ്രത്യേക ചികിത്സ ആവശ്യമാണ്.
E. ഹൃദയം
ECG പരിശോധന വഴി ഹൃദ്രോഗം ഒരു പരിധിവരെ നിർണയിക്കുവാനാകും.
ഹൃദ്രോഗ ലക്ഷണങ്ങളോ ECG യിൽ വ്യതിയാനമോ ഉണ്ടെങ്കിൽ തുടർ
പരിശോധനകൾ വേണ്ടി വരും.
പ്രമേഹ പരിചരണം – ലക്ഷ്യം
രക്തസമ്മർദം : : 140/90 mm kg
പുരുഷൻ : < 90 cm
കൊളസ്ട്രോൾ : mg/dl
: 50 (സ്ത്രീ)
18. നല്ല ഭക്ഷണം, ഏക പോംവഴി
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
1. പ്ലേറ്റിൽ പകുതി പച്ചക്കറികളും അനുവദിച്ച പഴവർഗങ്ങളും നിറയ്ക്കുക.
2. ധാന്യം, കിഴങ്ങ്, എണ്ണ, തേങ്ങ എന്നിവ പരമാവധി കുറയ്ക്കുക.
3. മധുരം ഉപേക്ഷിക്കുക.
4. നിത്യവും വ്യായാമം ചെയ്യുക.
5. ഭാരം കൂട്ടുകയും ഹൈപോഗ്ലൈസിമിയ വരുത്തുകയും ചെയ്യാത്ത
പ്രമേഹമരുന്നുകൾക്കാകണം മുൻഗണന.
6. പ്രമേഹത്തിനോടൊപ്പം അമിതഭാരം, കൊഴുപ്പ്, രക്തസമ്മർദം,
കൊളസ്ട്രോൾ എന്നിവയും നിയന്ത്രിക്കണം.
പുസ്തകത്തിലെ ലളിത ഭക്ഷണമാർഗങ്ങളിലൂടെ നിങ്ങളുടെ പ്രമേഹത്തെ
മാറ്റുവാനോ കുറയ്ക്കുവാനോ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രമേഹം
ഇല്ലാത്തവർക്ക് നല്ല ഭക്ഷണശൈലി പിന്തുടരുന്നതുവഴി അത്
ഉണ്ടാകാതെയുമിരിക്കട്ടെ.
നമുക്ക് നമ്മളെയും കുടുംബത്തിനെയും നമ്മുടെ രാജ്യത്തെയും നല്ല
ഭക്ഷണശൈലിയിലൂടെ രക്ഷിക്കാം.
അനുബന്ധം 1
ഒരു ദിവസത്തെ മാതൃകാ മെനു (ഭക്ഷണ നിർദേശം)
പ്രാതൽ 8 AM
തക്കാളി, വെള്ളരിക്ക, കാപ്സിക്കം – പച്ചയ്ക്ക്
പയറു മുളപ്പിച്ചത്, നീളൻ പയറ് (പാവയ്ക്ക /
കോവയ്ക്ക) – വേവിച്ച്
പുഴുങ്ങിയ മുട്ട – ഒന്ന്
(മഞ്ഞക്കരു ആഴ്ചയിൽ 2–3 ആയി
പരിമിതപ്പെടുത്തിയാൽ നന്ന്)
ആപ്പിൾ / ഓറഞ്ച് – പകുതി
ദോശ (30–35 ഗ്രാം) – ഒന്ന്
ചായ/ കാപ്പി – (പാലൊഴിക്കാം, പഞ്ചസാര വേണ്ട)
ലഘുഭക്ഷണം 10–11 AM
ആപ്പിൾ / 10–12 കപ്പലണ്ടി
കട്ടൻചായ / കാപ്പി
ഉച്ചഭക്ഷണം 12–1 PM
സലാഡ്, മീൻ /ഇറച്ചി വേവിച്ചത് അല്ലെങ്കിൽ സോയാ
/പരിപ്പ്
വേവിച്ച പച്ചക്കറികൾ ചപ്പാത്തി – ഒന്ന്
തൈര്/മോര് ചെറുപഴവർഗങ്ങൾ – ഒന്ന്
3–4 PM
ഇഡ്ഡലി – ഒന്ന്
പച്ചക്കറികൾ (വേണ്ട അളവിൽ)
അണ്ടിപ്പരിപ്പ് – (മിതമായി)
ചായ /കോഫി (പാലൊഴിക്കാം, പഞ്ചസാര വേണ്ട)
7 PM
തെളിഞ്ഞ സൂപ്പ് – പച്ചക്കറി /ചിക്കൻ / മുട്ടവെള്ള
(മൈദ പോലുള്ള ചേരുവകൾ വേണ്ട).
അത്താഴം 8–9 PM
സലാഡ്, ചപ്പാത്തി –ഒന്ന്
പച്ചക്കറി /ചിക്കൻകറി
ചെറിയ ഫലം –ഒന്ന്
ഓർക്കുക:
ധാരാളം പച്ചക്കറികൾ
കിഴങ്ങ്, ധാന്യം – വളരെ മിതമായി
എണ്ണ, തേങ്ങ – കഴിയുന്നതും കുറച്ച്
മധുരം - വേണ്ട
അനുബന്ധം 2
പാകം ചെയ്ത ഭക്ഷണത്തിലെ ഏകദേശ ഊർജം
(കാലറി)
ഭക്ഷണപദാർഥം അളവ് ഊർജം
ചോറ്
ചപ്പാത്തി ഒന്ന് 80
പൂരി ഒന്ന് 80
(പാലിൽ)
ഡാൽ
ചാറോടെ
4. മാംസാഹാരം 1 വലുത് 90
മുട്ട പുഴുങ്ങിയത്
ബജി
വട രണ്ട് 140
തേങ്ങാച്ചമ്മന്തി
ബേസൻ ബർഫി
ചിക്കി രണ്ട് 290
ചായ
അവലംബം: Dietary Guidelines for Indian National Institute of Nutrition (അനുബന്ധം 2–5).
അനുബന്ധം 3
ഗ്ലൈസിമിക് ഇൻഡക്സ്
വൈറ്റ് ബ്രഡ് 75
ചപ്പാത്തി 52
ചോറ് (വെള്ള) 73
ചോറ് (ചുവപ്പ്) 68
ബാർലി 28
ഓട്സ് 79
കഞ്ഞി 78
സ്വീറ്റ് കോൺ 52
കോൺഫ്ലേക്സ് 81
ആപ്പിൾ 36
ഓറഞ്ച് 43
പഴം 51
പൈനാപ്പിൾ 59
മാങ്ങ 51
തണ്ണിമത്തൻ 76
ഉരുളക്കിഴങ്ങ് 78
കാരറ്റ് വേവിച്ചത് 39
പാൽ 37
ഐസ്ക്രീം 51
കടല 28
സോയാബീൻ 10
ചോക്ലേറ്റ് 40
പോപ്കോൺ 65
ശീതളപാനീയം 50
തേൻ 61
ഗ്ലൂക്കോസ് 103
അനുബന്ധം 4
കാലറി (ഊർജം)
കുറഞ്ഞവ (< 20) /
പച്ചക്കറികൾ
ചീര
വെള്ളരിക്ക
പടവലങ്ങ
പാവയ്ക്ക
ചേനത്തണ്ട്
കോവയ്ക്ക
പഴങ്ങൾ
മസ്ക് മെലൻ
തണ്ണിമത്തൻ
ഓറഞ്ച്
ടൊമാറ്റോ
കൂടിയവ (> 100)
കൂവപ്പൊടി 334
മധുരക്കിഴങ്ങ് 120
കപ്പ 157
ചേന 111
ചക്കക്കുരു 133
ചുണ്ടയ്ക്ക 269
പഴങ്ങൾ
ആപ്രിക്കോട്ട് 306
പഴം (വലുത്) 116
ഈന്തപ്പഴം 317
ഈന്തപ്പഴം (ഫ്രഷ്) 144
ഉണക്കമുന്തിരി 300
ആനമുന്തിരി 104
അനുബന്ധം 5
ഓഡരോ പ്രവൃത്തിക്കും ഒരു മണിക്കൂറിൽ ചെലവാകുന്ന ശരാശരി ഊർജം
(കാലറി) ഉറങ്ങുക
ഉറങ്ങുക 57
ഇരിക്കുക 86
നിൽക്കുക 132
(6 km/hr) 353
(8 km/hr) 522
പൂന്തോട്ടപ്പണി 300
ടി വി കാണുക 86
കഷോപ്പിങ് 204
നൃത്തം 372
സൈക്ലിങ് 360
കളികൾ
ഷട്ടിൽ 348
ടെന്നിസ് 392
കവോളികബോൾ 180