Professional Documents
Culture Documents
Read Time:104 Minute: Luca - Co.in/evolution-Of-Dog
Read Time:104 Minute: Luca - Co.in/evolution-Of-Dog
luca.co.in/evolution-of-dog/
exceditor
പ്രാചീനമായ സൗഹൃദം
വർഷങ്ങൾക്കു മുൻപ് ഇതിഹാസങ്ങൾ ജനിക്കും മുൻപേ, ഈശ്വരൻ ജനിക്കും
മുൻപേ വെങ്കലയുഗത്തിനും ഇരുമ്പു യുഗത്തിനും മുൻപ് കൃഷി എന്ന ആധുനികത
വന്നുകേറുന്ന സമയത്തോ അതിനു തൊട്ട് മുൻപോ, വീട് എന്നത് ഒരു സങ്കൽപ്പം
പോലുമല്ലാതിരുന്ന കാലത്ത് അസംഭാവ്യമായ സഹകാരിത ഉടലെടുക്കുകയുണ്ടായി
ഒരു ജന്തുവുമായി- ചെമ്പൻ ചെന്നായയാണത്. സ്വൽപ്പം അടുപ്പം കാണിച്ച
ചെന്നായകളെ പലഘട്ടങ്ങളിൽക്കൂടി സഹനത്തിന്റെ, വിശ്വാസ്യതയുടെ,
സ്നേഹത്തിന്റെ പ്രതീകാത്മകബിംബമാക്കപ്പെട്ടു,
അനുസരണത്തിന്റെ, കർത്തവ്യപരായണതയുടെ, സ്വാമിഭക്തിയുടെ
സേവനസന്നദ്ധതയുടെ രൂപാങ്കനം ആയിരുന്നു അത്. മനുഷ്യസംസ്കാരം മാറി
മറിയപ്പെട്ടു എന്ന് മാത്രമല്ല മനുഷ്യന്റെ അതിജീവനത്തിന്റെ ആധാരമാകുകയും
ചെയ്തു ഈ ജീവികൾ. മനുഷ്യനും പ്രകൃതിയും കൂടെ മെനഞ്ഞെടുത്ത ഏറ്റവും
സുന്ദരമായ ജനിതകശിൽപ്പമാണ് നായകൾ.
ഈ സ്നേഹസമ്പന്നതയുമായി മനുഷ്യന്റെ സാംസ്കാരികമുറ്റത്ത് വെറുതേ
ഒരുദിവസം വന്നുകയറിയതല്ല നായകൾ. തന്മയത്വത്തോടെ നമുക്കു വേണ്ടുന്ന
ഗുണഗണങ്ങൾ വേർതിരിച്ച് പ്രജനനം ചെയ്യിച്ച് മര്യാദാപുരുഷോത്തമന്മാരെ
വാർത്തെടുക്കുകയാണ് ചെയ്തതു മനുഷ്യൻ. കൂടുതൽ ശരി പരിണമിക്കാൻ
നായകളും കൂട്ടു നിൽക്കയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു എന്നതായിരിക്കും.
പരിണാമത്തെ കൃത്രിമമായി മുന്നോട്ടോടിച്ച് പ്രകൃതിയെ വെല്ലുവിളിച്ച് ആദ്യമായി
മനുഷ്യൻ ജനിതകമാറ്റം സംഭവിപ്പിച്ച ജീവി. ജി എം ഒ (Genetically Modified
Organisms)യുടെ കൃത്രിമത്വത്തെക്കുറിച്ചും പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും
ആശങ്കാകുലരാകുന്നവർ വെറുതേ വിട്ടുകളയുന്ന ജീവി. മനുഷ്യസംസ്കാരത്തെ
ഏറ്റവും കൂടുതൽ സ്വാധീനിച്ച , മനുഷ്യരുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കനുസരിച്ച്
മാത്രം സ്വരൂപിച്ചെടുത്ത നായ്ക്കളുടെ കാര്യം സൌകര്യപൂർവ്വം മറക്കുകയാണ്
നിഷ്ക്കളങ്കത നടിയ്ക്കുന്ന പ്രകൃത്യാഭിനിവേശകർ. ചരിത്രത്തിന്റെ ഭാഗധേയം
നിശ്ചയിച്ചുറപ്പിക്കുന്ന അനേകം ഇടപെടലുകളും സ്വാധീനവും
അധികാരപ്രഭാവങ്ങളും നായ്ക്കുലത്തിന്റെ വരുതിയിൽ സംഭവിച്ചു കഴിഞ്ഞു
എന്നത് ജനിതകമാറ്റം സംഭവിപ്പിച്ച വഴുതനങ്ങയ്ക്കെതിരേ പൊരുതുന്നവർ
വിട്ടുകളയുന്നത് അവർ വിവേകശീലർ അല്ലാത്തതുകൊണ്ട് മാത്രമല്ല, എതിർക്കാൻ
പഴുതുകളില്ലാഞ്ഞിട്ടാണ്.
ഇണക്കത്തിന്റെ ആദ്യകാലം
പരസ്പരം സഹായഗുണം വന്നുഭവിക്കുന്ന കാര്യത്തിലാണ് നായ്ക്കളും മനുഷ്യരും
ഇണക്കത്തിന്റെ ആദ്യകാലങ്ങളിൽ യോജിച്ചിരുന്നതെന്നാണ് അനുമാനം.
വേട്ടയാടിയും ഭക്ഷണസാധനങ്ങൾ തൽക്കാലം കൈവശം വച്ചും നടന്നിരുന്ന
മനുഷ്യനു മിച്ചം വന്ന ഭക്ഷണാംശം നുകരാൻ വന്നവർ മറ്റ് ജന്തുക്കളിൽ നിന്ന്
സംരക്ഷണം ചെറുതായിട്ടെങ്കിലും നൽകിയിരുന്നിരിക്കണം. മനുഷ്യനോട് പേടി
കുറവായിരുന്ന ഇവർക്ക് കൂടുതൽ അടുപ്പം നൽകി ബ്രീഡ് ചെയ്ത് സ്ഥിരം
സ്നേഹവാന്മാരായ ഇവരെ – ചെന്നായകളെങ്കിലും– കൂടെ
കൂട്ടിയിരുന്നിരിക്കണം. വീട് കെട്ടി സ്ഥിരതാമസം തുടങ്ങാത്ത
മനുഷ്യരോടൊപ്പം സഞ്ചരിക്കാൻ ധൈര്യവാന്മാരായ/തികളായ ഇവകൾ മടി
കാണിച്ചിരുന്നിരിക്കയില്ല. അവബോധത്തിലും ഗ്രഹണശക്തിയിലും മുൻപേ
നിന്നിരുന്ന ചെന്നായ്ക്കൾ- അദ്ഭുതകരമായ കേൾവി ശക്തി, മണം പിടിയ്ക്കൽ,
രാത്രിയിൽ കാണാൻ പറ്റുക ഒക്കെ– മനുഷ്യർക്ക് വേട്ടയാടലിലും പ്രതിരോധത്തിലും
ഏറേ സഹായികളായി. ഇരയുടെ അനക്കങ്ങളെപ്പറ്റി തമ്മിൽത്തമ്മിൽ അറിവു
കൊടുക്കാൻ സാധിച്ചിരുന്ന ചെന്നായ്ക്കൾ ഈ സ്വഭാവവിശേഷം മനുഷ്യരോട്
സംവദിക്കാനും ഉപയോഗിച്ചു. ഈ കൂട്ടായ്മ ഇരപിടുത്തത്തിലും
ഭക്ഷണകാര്യത്തിലും വൻമാറ്റങ്ങളാണ് ഉളവാക്കിയത്. കൽച്ചീളുകൾ കൊണ്ട്
ഉപകരണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു മനുഷ്യർ ഈ സമയത്ത്.. നായ് രൂപം
പ്രാപിച്ചു വരുന്ന ചെന്നായ്ക്കളുടെ കൂട്ടായ്മസ്വഭാവം അവർ മനുഷ്യരുമായി
പങ്കുവയ്ക്കുകയും കൽച്ചീൾ ഉപയോഗം അവർക്കും ഉപകാരപ്രദമാകുകയും
ചെയ്തു. രണ്ട് “സോഷ്യൽ ഹണ്ടേഴ്സി“ന്റെ പാരസ്പര്യം. മനുഷ്യനു നന്നായി
ചെയ്യാവുന്ന പല കാര്യങ്ങളും അതുപോലെ ചെയ്ത് പങ്കാളിയായ, ഒരേപോലത്തെ
ശക്തികൾ തമ്മിൽ പോരടിയ്ക്കാതെ പരസ്പരം സഹായിച്ച് അതിജീവനം
ഒന്നാന്തരമാക്കിയ വേള. അങ്ങനെ മനുഷ്യസംസ്കാരത്തിന്റെ ആരംഭഘട്ടം എന്ന
ദശാസന്ധിയിൽ പ്രാധാന്യം നേടിയ ഒരേ ഒരു ജീവി ചെന്നായിൽ നിന്നും മാറി വന്ന
നായ്ക്കൾ ആയിത്തീർന്നു.
നായ്ക്കളുടെ
പെരുമാറ്റരീതികൾക്ക് പ്രധാന
സംഭാവന നൽകിയ്ത് രണ്ടു
കാര്യങ്ങളാണ്; ഒന്ന്
പരിണാമപരവും (മനുഷ്യൻ
കൃത്രിമമായി തെരഞ്ഞെടുത്തത്)
മറ്റൊന്ന് വളർന്നു വരുമ്പോൾ
പഠിച്ചെടുത്തതും. ഈ
കുട്ടിക്കാലപഠനത്തിനു ആദ്യത്തെ
തെരഞ്ഞെടുക്കൽ
അത്യാവശ്യമാണ്, തലച്ചോർ
പരുവപ്പെടുത്തി എടുത്താലേ
ഇണക്കം പൂർണ്ണതയിൽ
ചെന്നായയുടേതും നായുടേതും ആകൃതി താരതമ്യം.
എത്തുകയുള്ളു. അവരുടെ നായുടെ തലയും മുഖവും ചെറുതായത് ശ്രദ്ധിക്കുക.
കഴിവുകളല്ല വികാസം
പ്രാപിക്കുന്നത്, പ്രത്യുത
അന്തർനിഹിതശക്തി (potential) ആണ്. നരകേന്ദ്രിതമായ പരിതസ്ഥിതിയിൽ
സാമൂഹ്യസമസ്യകൾ കൈകാര്യം ചെയ്യാനുള്ള സർഗ്ഗവിശേഷമാണ് ഇതോടെ
വന്നുകൂടുന്നത്. മറ്റ് മൃഗങ്ങൾക്ക് ഇവ രണ്ടും നന്നേ കമ്മിയാണ്. മനുഷ്യൻ എങ്ങനെ
ചിന്തിക്കും, പെരുമാറും എന്നൊക്കെ മറ്റൊരു ജീവിക്ക് പിടി കിട്ടുക എന്നത്
പരിണാമത്തിൽ മറ്റൊരിടത്തും സംഭവിക്കാത്ത അദ്ഭുതപ്രതിഭാസമാണ്.
നായ്ക്കളും മാനവകുലത്തിന്റെ അതിജീവനവും
ഇക്കാരണങ്ങളാൽ മനുഷ്യകുലത്തിന്റെ നിലനിൽപ്പിനെ ബാധിച്ച, കുറ്റിയറ്റു
പോകാതെ സംരക്ഷിച്ച, നമ്മുടെ അസ്തിത്വം പടുത്തുയർത്തിയ സഹജീവി
എന്നസ്ഥാനം നായ്ക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്. അത്യപൂർവ്വ
നിർണ്ണായക വിധിപ്പൊരുളാണ് നായകൾ ഇണങ്ങിവന്നതിലൂടെ നേടിയെടുത്തത്.
നമുക്ക് (ഹോമോ സാപിയൻസ്) മുൻപേ ഇവിടെ പരിണമിച്ചെത്തിയ
നിയാൻഡർത്താൽ മനുഷ്യർ , നമ്മളേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾ
ഭൂമുഖത്ത് അലഞ്ഞവർ, തീ കണ്ടു പിടിച്ച് ഉപയോഗിച്ചവർ, മൃതരെ അടക്കാനുള്ള
സാംസ്കാരിക വെളിവ് കാണിച്ചിരുന്നവർ 30,000 കൊല്ലങ്ങൾക്ക്മുൻപ് പാടേ
ഇല്ലാതാവുകയാണ് ഉണ്ടായത്. നമ്മൾ (അന്നത്തെ ഹോമോ സാപിയൻസ്) തന്നെ
അവരെ ഉന്മൂലനാശം ചെയ്തതെന്നായിരുന്നു ആദ്യകാല അനുമാനം. എന്നാൽ
മാറിയ പരിതസ്ഥിതിയിൽ, മാറിയ കാലാവസ്ഥകളിൽ അതിജീവനം
സാധിക്കാതെയാണ് അവർ ആസകലം മൺ മറഞ്ഞെന്ന് പിന്നീട് ശാസ്ത്രം
തെളിയിച്ചു. പക്ഷേ ഇതേ പരിസ്ഥിതി വെല്ലുവിളികളെ നേരിട്ട് നമ്മൾ (ഹോമോ
സാപിയൻസ്) പിടിച്ചു നിന്നത് എങ്ങനെയെന്ന് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല.
പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആന്ത്രൊപൊളജി പ്രൊഫെസർ
പാറ്റ് ഷിപ്മാന്റെ ഗവേഷണങ്ങൾ വെളിവാക്കുന്നത് നായ്ക്കളെ ഇണക്കുന്നതും
ഹോമൊ സാപിയൻസ് അതിജീവനവും ബന്ധപ്പെടുത്തിയുള്ള സിദ്ധാന്തമാണ്.
ഘോരമായ കാലാവസ്ഥാവ്യതിയാനത്തിലും പിടിച്ചു നിൽക്കാൻ ഹോമോ
സാപിയൻസിനെ സഹായിച്ചത് നായ്ക്കളുമായുള്ള സഹകരണമാണെന്നാണ്
പ്രൊഫ. ഷിപ്മാന്റെ അനുമാനം. എന്തോ കാരണങ്ങളാൽ നിയാൻഡെർതാൽ
മനുഷ്യർക്ക് നായകളെ ഇണക്കാൻ സാധിച്ചില്ല. അതിനുള്ള കൌശലം അവരുടെ
തലച്ചോറിൽ ഉരുത്തിരിഞ്ഞില്ല എന്നു വേണം കരുതാൻ. എന്നാൽ ഹോമോ
സാപിയൻസ് ഇതേ സമയത്ത് അതിജീവനത്തിനു വഴി കണ്ടുപിടിച്ചിരുന്നു. ഇരകളെ
സ്ഥാനനിർണ്ണയം ചെയ്യുകയും കൊല്ലാൻ സഹായിക്കുകയും മനുഷ്യന്റെ
ആവാസസ്ഥലത്തെ പരിരക്ഷിക്കുകയും ആക്രമിക്കാൻ വരുന്ന ജന്തുക്കളെക്കുറിച്ച്
അലാറം മുഴക്കുകയും ചെയ്ത നായ്ക്കൾ വൻ സഹായികളായിരുന്നു. വേട്ട
കൂടുതൽ കാര്യക്ഷമവും ഫലപ്രദവും ആയിത്തീർന്നു, പരിക്കുപറ്റാനുള്ള സാദ്ധ്യത
കുറഞ്ഞു,, അപകടങ്ങളെക്കുറിച്ച് മുൻകൂർ അറിവ് ലഭിച്ചു, തങ്ങൾക്കറിയാത്ത
പലതും നായകൾക്കറിയാം എന്ന സത്യത്തെ വിപുലമായിട്ട് ഉപയോഗപ്പെടുത്തി.
തങ്ങൾക്ക് ചെയ്യാൻ പറ്റാത്ത പലതും നായകൾക്ക് പറ്റും എന്ന അറിവ് ചൂഷണം
ചെയ്യാൻ തന്നെ തീരുമാനിച്ചു. നിയാൻഡർതാലിനു ഇരയുടെ അടുത്തു ചെന്ന്
ആക്രമിക്കേണ്ടി വന്നതിനാൽ അപകടപ്പെടുന്നത് എളുപ്പമായിരുന്നു എന്നാൽ
ഹോമോ സാപിയൻസിന്റെ ഇടയിലാകട്ടെ കൂടുതൽ ഭക്ഷണം മനുഷ്യർക്കും
നായക്കൾക്കും ലഭിക്കുകയും ചെയ്തു. ഭീകരമായ കാലാവസ്ഥാവ്യതിയാനകാലത്ത്
മനുഷ്യകുലത്തെ സംരക്ഷിച്ചത് പട്ടികളാണ്, വെറും പട്ടികളാണ്.
ത്യാഗത്തിന്റെ കഥ
എന്നാൽ നായ്ക്കളെ സംബന്ധിച്ച് വലിയൊരു ത്യാഗത്തിന്റെ കഥയായും ഇതിനെ
വ്യാഖ്യാനിക്കാം. സ്വന്തമായി ഇര പിടിയ്ക്കാനുള്ള നൈസർഗ്ഗികമായ കഴിവ്
എന്നന്നേയ്ക്കുമായി ത്യജിക്കുക എന്നതാണത്. ഇണങ്ങിയതാണെങ്കിലും പൂച്ചയ്ക്ക്
എലിയെ പിടിയ്ക്കാനറിയാം. ആരും ഭക്ഷണം കൊടുത്തില്ലെങ്കിലും അതിജീവനം
സാദ്ധ്യമാക്കും. സസ്യാഹാരികൾക്കാകട്ടെ പുല്ലോ ചെടിയോ തേടിത്തിന്നാനുള്ളതേ
ഉള്ളു. അവരവർക്കുള്ള ആഹാരം തേടി നേടിയെടുക്കാനുള്ള അവകാശവും കഴിവും
എന്നന്നേയ്ക്കുമായി തീറെഴുതി മറ്റൊരു സ്പീഷീസിനു നൽകുക എന്നത് തികച്ചും
വിപത്തികാരകവും ആത്മഹത്യാപരവുമായ വഴിത്തിരിവ് ആണ്. പരിണാമം തന്നെ
ഒരുകാലത്ത് നിർമ്മിച്ചെടുത്ത പരാന്നഭോജികൾ (parasites) ഇതിൽ നിന്നും
തികച്ചും വിഭിന്നമാണ്. സംഘം ചേർന്ന് അതിജീവനത്തിന്റെ തന്ത്രങ്ങൾ
നടപ്പിലാക്കുന്ന എല്ലാ ആർജ്ജിതസ്വഭാവങ്ങളും മനുഷ്യനെ വിശ്വസിച്ച് അങ്ങോട്ട്
ഏൽപ്പിക്കുകയാണുണ്ടായത്. മനുഷ്യൻ നായ്ക്കളെ ഇണക്കി എന്നതിനേക്കാൾ
യുക്തി താനേ ഇണങ്ങുകയും അതിനു മനുഷ്യരെ പ്രാപ്തരാക്കുകയും ചെയ്തു
ശ്വാനർ എന്നതായിരിക്കും. സാമൂഹികമായുള്ള പെരുമാറ്റം മനുഷ്യരുമായി
വിലയിപ്പിക്കുക, ഭക്ഷണത്തിന്റെ ഉത്തരവാദിത്തം മറ്റൊരു സ്പീഷീസിന്റെ
നിയന്ത്രണത്തിനു വിട്ടുകൊടുക്കുക ഇവയൊക്കെ പരിണാമവിധികൾക്ക് അത്ര
അനുയോജിച്ചതായിരുന്നില്ല. ഈ ഉഭയ സ്പീഷീസ് ബന്ധ നിലനിൽപ്പിന്റെ വിഘടനം
നായകൾക്ക് പ്രതികൂലമായി ഭവിക്കും, ഇന്നത്തെ തെരുവുനായപ്രശ്നം പരിണിത
ഫലമാണ്.
ചെമ്മരിയാടുകളെ ഇണക്കുന്നു
ചെമ്മരിയാടുകളെ ഇണക്കുന്നു
കോലാടുകളെ ഇണക്കുന്നു
8000 വർഷം മുമ്പ്
കോലാടുകളെ ഇണക്കുന്നു
പശുക്കൾ, പന്നികൾ… കൃഷിയുടെ ആരംഭം
തലച്ചോറിൽ സംഭവിച്ചത്
ഇണക്കം എന്നാൽ മനുഷ്യരോട് പേടി ഇല്ലാതിരിക്കുക എന്നതാണ്. ഇത്
തലച്ചോറിന്റെ ഒരു പെരുമാറ്റക്രമം ആണ്. ഈ പേടിയില്ലായ്മയേ ആണ് ആദ്യമായി
ബ്രീഡിങ്ങിലൂടെ നിലനിർത്തിയത്. കൂടെ ആക്രമണ സ്വഭാവത്തിന്റെ കുറവും. ഇവ
രണ്ടും ചേർന്ന ചെന്നായകളുടെ കുടുംബം പല തലമുറകളിലൂടെ ഈ സ്വഭാവങ്ങൾ
സ്ഥിരമായുള്ള പുതിയ ബ്രീഡ് ആയിത്തീരുകയാണുണ്ടായത്. പെട്ടെന്ന് ഓടി
മറയേണ്ടതില്ലാത്തതിനാൽ ഓട്ടത്തിന്റെ പൊടുന്നനത്വം മാറി, ചലനങ്ങളിൽ അയവും
വന്നു. ഇതിനു വേണ്ട മാറ്റങ്ങളാണ് തലച്ചോറിൽ ആദ്യമായി സംഭവിച്ചത്.
ഇണങ്ങലിന്റെ ജനിതകം
തലച്ചോറിൽ തെരഞ്ഞെടുക്കപ്പെട്ട ജീനുകളിൽ പ്രധാനം ഓർമ്മയുമായി
ബന്ധപ്പെട്ടവയാണ്. ഏകാഗ്രതയോടെ പലതും ഓർമ്മിച്ചെടുക്കാനുള്ള
വ്യവസ്ഥകളാണ് ഇതിന്റെ കേന്ദ്രമായ ഹിപ്പോകാമ്പസ് എന്ന ഇടത്ത്
നിജപ്പെടുത്തിയത്. ചെന്നായ്ക്കളെക്കാൾ സൂക്ഷ്മതരവും നെടുനാൾ
നീണ്ടുനിൽക്കുന്നതുമായ ഓർമ്മകൾ നിലനിർത്താൻ മാത്രമല്ല പലതും
പഠിച്ചെടുക്കുന്നതിൽ നൈപുണ്യം നേടുന്നതിലും വൈദഗ്ധ്യം നേടാൻ ഈ ഉണർച്ച
പ്രാപിച്ച ജീനുകൾ സഹായിച്ചു. ഇതിനു വേണ്ടീ ന്യൂറോണുകൾ തമ്മിലുള്ള വയറിങ്
കണക്ഷനുകളും സംവേദനരാസവസ്തുവിദ്യകളും നവീകരിക്കപ്പെട്ടു, അവയുടെ
പ്രവർത്തനം ത്വരിതപ്പെടുത്തുന്ന ജീനുകൾ ഉണർന്നു പ്രവർത്തിച്ചു. വമ്പൻ
പെരുമാറ്റരീതിവിപര്യയമാണ് ഇതോടെ വന്നുഭവിച്ചത്. സൂക്ഷ്മമതിയായ
ഗ്രഹണശീലത്തിന്റെ (sensory perception) ജീനുകളും തലച്ചോറിൽ ഉണർന്നതോടെ
ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണകളാണ് മറ്റൊരു ജീവിയ്ക്കും
സാദ്ധ്യമാകാത്ത തരത്തിൽ വികാസം പ്രാപിച്ചത്. ഘ്രാണം, കാഴ്ച്ച ഇവ
നിയന്ത്രിക്കുന്ന ജീനുകളുടെ ജാഗ്രതാനുകൂലത മറ്റൊരു വളർത്തുമൃഗത്തിനും
ഇത്രയും സൂക്ഷ്മവും വിപുലവും ആയി നേടാനാവത്തതിന്റെ പൊരുളുകൾ ഇനിയും
വെളിപ്പെടേണ്ടിയിരിക്കുന്നു. വേദന അറിയാനും തലച്ചോറിലേക്കൂള്ള
സംവേദനപ്രക്രിയയ്ക്കും വേണ്ട ജീനുകളും പരിഷ്ക്കരിക്കപ്പെട്ടു, ഇവകൾ കൂടുതൽ
നിയന്ത്രണത്തിലായി. കാലുകളുടെ വിന്യാസം, അവയുടെ ചലനവേഗം ഇവയൊക്കെ
നിയന്ത്രിക്കുന്ന ജീനുകളും തലച്ചോറിൽ പുനർനവീകരിക്കപ്പെട്ടു, ഇവ മറ്റ്
ഗ്രാഹ്യശക്തി നിയന്ത്രണ ജീനുകളുമായി പൊരുത്തിണക്കി, ഇരയെ കൃത്യമായി
പിടികൂടി തിരിച്ച് ‘യജമാനന്റെ” അടുത്ത് എത്തിക്കാൻ വൈദഗ്ദ്ധ്യം നിജപ്പെട്ടു.
മൂഡ്, പെരുമാറ്റരീതി, സന്തോഷാവസ്ഥ, ആകമണസ്വഭാവം, പഠനം, ഓർമ്മ ഇവയെ
ഒക്കെ നിയന്ത്രിക്കുന്ന സിറടോനിനും അതിന്റെ സ്വീകരണിയും ചെന്നായ്ക്കളെ
അപേക്ഷിച്ച് വളരെക്കൂടുതൽ ആണ് നായ്ക്കളിൽ. പ്രത്യേകിച്ചും പല
തോന്നലുകളേയും നിയന്ത്രിക്കുന്ന ഹൈപോതലാമസിലാണ് സ്വീകരണികൾ
എമ്പാടും വാരി വിതറിയിട്ടുള്ളത്. പേടിയേയും നിയന്ത്രിക്കുന്നതാകയാൽ
നായ്ക്കളായി മാറുന്ന സമയത്ത് ആദ്യം ഉണർന്നുയർന്നത് ഈ രാസവസ്തുവോ
അതിനെ നിയന്ത്രിക്കുന്ന ജീൻ തന്നെയോ ആയിരുന്നിരിക്കണം.
സർവ്വനിയന്ത്രണാധികാരമുള്ള പ്രി ഫ്രൊണ്ടൽ കോർടെക്സ് (നെറ്റിയ്ക്ക് നെരേ
അകത്തുള്ള തലച്ചോർ ഭാഗം) -ൽ സെറൊടോനിന്റെ സ്വീകരണികൾ
നായ്ക്കളിൽ ധാരാളം കാണുന്നു, ചെന്നായകളിൽ വളരെ കുറവാണു താനും. ഈ
ജീൻമാറ്റം ഡോപമിൻ എന്ന, പ്രതിഫലത്തിനുഴറാനുള്ള രാസവസ്തുവിന്റെ
അളവിനെ ബാധിയ്ക്കുന്നുണ്ട്. സ്നേഹം എന്ന പ്രതിഫലത്തിനു വേണ്ടി
ആജ്ഞാനുവർത്തിയാകാനും സമൂഹത്തിൽ ആധിപത്യം നിലനിർത്താനും
സഹായിക്കുന്നതാണ് ഈ ജീനുകൾ. ഈ ജീൻ മാറ്റമാണ് നായ്ക്കളെ
എന്നെന്നേയ്ക്കുമായി മനുഷ്യരെ സ്നേഹിക്കാൻ പ്രാപ്തരാക്കിയത്.
മനുഷ്യരോടൊപ്പം സാമൂഹ്യപെരുമാറ്റത്തിൽ പങ്കുചേരാൻ നായ്ക്കളെ
സഹായിക്കുന്ന വിധം തലച്ചോർ രൂപപ്പെട്ടു വന്നതിന്റെ സമൂർത്തമായ ഉദാഹരണം
ആണിത്.
പേടിയുടെയും ആക്രമണോത്സുകതയുടെയും ജീനുകൾ പ്രധാനമായും രണ്ട്
ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. ക്രോമസോം 18 ലും ക്രോമൊസോം
എക്സ് (Chromosome X) ലും. (ജനിതക കോഡ് പേറുന്ന ഡി എൻ യും പ്രോട്ടീനുകളും
തമ്മിൽ കെട്ടുപിണഞ്ഞുണ്ടാക്കുന്ന കട്ടി നാരുകഷണങ്ങൾ ആണ്
ക്രോമസോമുകൾ.. എല്ലാ ജീനുകളും ഇവയിലാണ് കാണപ്പെടുന്നത്.ഓരോ
കോശങ്ങളിലുമുള്ള ക്രോമസോം സംഖ്യ (എണ്ണം) നായ്ക്കൾക്ക് 78 ഉം. മനുഷ്യർക്ക് 46
ഉം ആണ്.) ഈ ജീനുകൾ തലച്ചോറിലെ ന്യൂറോണൂകളിലാണ് ഏറ്റവും കൂടുതൽ
ഉണർന്നിരിക്കുന്നത്. പ്രത്യേകിച്ചും പേടിയുടെയും ചെറുത്തുനിൽക്കലിന്റെയും
കേന്ദ്രങ്ങളായ അമിഗ്ദല, ഹൈപോതലാമസ് എന്നീ ഇടങ്ങളിൽ.
ഉപരിനിയന്ത്രണമുള്ള പ്രിഫ്രോണ്ടൽ കോർടെക്സ് എന്ന കേന്ദ്രത്തിലും ഈ
ജീനുകൾ ജാഗരൂകർ ആണ്. ചെന്നായകളുടെതിൽ നിന്ന് നേർ വിപരീതം.
സ്പർശനത്തോടുള്ള സൂക്ഷ്മാവബോധം, അപരിചതരായ മറ്റ് നായ്ക്കളോടും
മനുഷ്യരോടുമുള്ള പേടി ഇവയെ ഒക്കെ ക്രമീകരിക്കുന്ന ജീനുകൾ ഈ
ക്രോമസോമുകളിൽ അടുത്തടുത്തായിട്ട് നിബന്ധിച്ചിരിക്കുന്നു. ഈ
ജീനുകളോടൊപ്പം സന്തതസഹചാരി വിട്ടുപോകുമോ എന്ന പേടിയുടെ ജീൻ
(separation anxiety) പേറുന്ന മറ്റൊരു ക്രോമൊസോമും ഉണ്ട്: ക്രോമോസോം 10.
ഉടമസ്ഥൻ നിർദ്ദേശിക്കുന്ന ആളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന ജീൻ ഉണ്ട്
ക്രോമൊസോം 15 ൽ. ക്രോമൊസോം 18 ലെ പേടി/ആക്രമണോത്സുകത
ജീനുകളാണ് ചില പ്രത്യേക ബ്രീഡുകളിൽ തെരഞ്ഞെടുത്ത് ഉറപ്പിച്ചിരിക്കുന്നത്–
ഡാഷ്ഹണ്ഡിലും (Dachshund) യോർക് ഷൈർ ടെറിയറിലും. ഈ ജീനുകളിൽ
ഒന്ന് മണം പിടിയ്ക്കലുമായി ബന്ധപ്പെട്ടതാണ്. മണമാണ് പേടിയ്ക്കണോ
ആക്രമിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള പ്രധാന പ്രേരകശക്തി.
ആകെ 53 ഓളം നിശ്ചിത ജീനുകളാണ് തലച്ചോറിൽ പുതുതായി ഉണർന്നതോ
നവീകരിക്കപ്പെട്ടതോ ആയിട്ടുള്ളത് എന്നാണ് ഇന്നത്തെ കണക്ക്. പലതും
മനുഷ്യനോട് അടുത്ത് പെരുമാറുന്നതിനു പ്രേരിപ്പിക്കുന്നതും സമൂഹത്തിൽ
പരസ്പരവ്യവഹാരം ഉണർത്തുന്നതും ശാരീരികസ്പർശം പ്രോത്സാഹിപ്പിക്കുന്നതും
ആണ്. പതിനായിരക്കണക്കിനു വർഷങ്ങൾ കൊണ്ട് പരിണമിച്ച് ബൃഹത് വികാസം
പ്രാപിച്ച തലച്ചോറുള്ള മനുഷ്യരുമായി സംവേദനത്തിൽ ഏർപ്പെടാനും അവരുടെ
ചര്യകളിൽ സഹകരിക്കാനും നായകൾ പ്രാപ്തരായി ഇതോടെ. പിന്നീട് അന്ധരെ
നയിക്കാൻ വരെ യോഗ്യതയും സാമർത്ഥ്യവും സമ്പാദിതമാക്കിയതിന്റെ
ചരിത്രമുഹൂർത്തങ്ങളായിരുന്നു ഇവ.
ഓക്സിറ്റോസിൻ പ്രവർത്തനം
പ്രധാനമായും തലച്ചോറിലെ
സിംഗുലേറ്റ് കോർടെക്സ്
(നെറ്റിയ്ക്ക് പിറകിൽ അകത്തുള്ള
തലച്ചോർ ഭാഗം. ചിത്രം നോക്കുക)-
ന്റെ മുൻ ഭാഗത്താണ്.
പ്രതിഫലത്തിന്റെ പ്രതീക്ഷ,
തീരുമാനങ്ങൾ എടുക്കൽ,
വികാരങ്ങൾ, ഉൾപ്രേരണ
ഇവയുടെ ഒക്കെ കേന്ദ്രമാണ്
കോർടെക്സിന്റെ ഈ
ഭാഗം. അമിഗ്ദല,
ഹൈപോതലാമസ് ഇൻസുല
ഇങ്ങനെ പലതരം വികാരങ്ങളെ
നിയന്ത്രിക്കുന്ന മറ്റ് ഇടങ്ങളുമായും
ബന്ധിപ്പിച്ചിട്ടുണ്ട് ഈ സിംഗുലേറ്റ് ഓക്സിറ്റോസിൻ പ്രവർത്തിക്കുന്ന സിംഗുലേറ്റ്
കോർടെക്സിനെ. കോർടെക്സ്. ഇതിനു സമാന്തരമായ തൽച്ചോർ
കണ്ണിൽക്കണ്ണിലുള്ള നോട്ടം ഭാഗങ്ങൾ നായകളിൽ വികാസം പ്രാപിച്ചു.
അപ്രകാരം ഈ തലച്ചോർ
ഭാഗത്തെ വികാരങ്ങളെ ആണ് നിയന്ത്രിക്കുന്നത്. മനുഷ്യർ കുടുംബാംഗങ്ങളിൽ
നിന്ന് നേടുന്നതുപോലെ തന്നെ നായ്ക്കളിൽ നിന്നും സ്വസ്ഥതയും തെളിഞ്ഞ
മാനസികനിലയും നേടുന്നു. ആരോഗ്യപരിപാലനരംഗത്ത് നായക്കൾക്കുള്ള
നിർവ്വഹണസാംഗത്യം ഇതോടേ ഏറുകയാണ്. പരിശീലനം ലഭിച്ച നായ്ക്കളെ
ഓടിസം ബാധിച്ചവർക്കോ മാനസികാഘാത (trauma)ത്തിൽ നിന്ന്
കരകേറുന്നവർക്കോ സഹായികളായി നിയുക്തമാക്കാമെന്ന് തെളിയുന്നു.
അധികവായനയ്ക്ക്
1. Zapata I, Serpell JA, Alvarez CE. Genetic mapping of canine fear and aggression
BHC Genomics 17:572-591 2016
2. Andics A, Gabor A, Gacsi M, Farago T, Szabo D and Miklosi A. Neural mechanism for
lexical processing in dogs. Science 353:1030-1032 2016
3. Nagasawa M, Mitsui S, En S, Ohtani N, Ohta M, Sakuma Y, Onaka T, Mogi K, Kikusui
T. Oxytocin-gaze positive loop and the coevolution of human-dog bonds. Science
348:333-336 2015
4. Grimm D. Gawn of the dog. Science 348: 274-277 2015
5. MacLean EL and Hare B. Dogs hijack the human bonding pathway. Science 348:
280-281 2015
6. Wang G-D, Zhai W, Yang H-C, Wang L, Zhong L, Liu Y-N, Fan R-X, Yin T-T, Zhu C-L,
Poyarkov AD, Irwin DM, Hytonen MK, Lihi H, Wu C-I, Savolianen P and Zhan Y-P. Out
of southern East Asia: the natural history of domestic dogs across the world. Cell
Research 26: 21-33 2016
7. Frantz LAF, Mullin VE, Pionnier-Capitan M, Lebrasseur O, Dobney K, Hanni C,
Bradlley DG and Larson G. Genomic and archeological evidence suggests a dual
origin of domestic dogs. Science 352:1228-1231 2016
8. Axelson E, Ratnakumar A, Arendt ML, Maqbool K, Webster MT, Perloski M, Liberg O,
Arnemo JM, Hedhammar A and Lindblad-The K. The genomic signature of dog
domestication reveals adaptation to a starch-rich diet. Nature 495: 360-364, 2013
9. Foyer P, Wilsson E and Jensen P. Levels of maternal care in dogs affect adult
offspring temperament. Sci Rep. 6: 19253-19258 2016
10. Akey JM, Ruhe AL, Akey DT, Wong AK, Connelly CF, Madeoy J, Nicholas TJ and Neff
MW Tracking footprints of artificial selection in the dog genome.. Proc Natl Acad.
Sci. 107: 1160-1165, 2010
11. Yan l, vonHoldt BM, Reynolds A, Boyko AR, Wayne RK, Wu D-D and Ya-Ping Zhang.
Artificial selection on brain-expressed genes during the domestication of dog. Mol.
Biol.Evol. 30: 1867-1876 2013
12. Miklosi A and Kubinyi E.Current trends in canine problem-solving and cognition.
Current Trends in Psy Sci. 25: 300-306, 2016