Download as pdf or txt
Download as pdf or txt
You are on page 1of 2

പത്രക്കുറിപ്പ്

സമഗ്ര എവിജിസി-എക്സ്ആര്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്,


ഗെയ്മിംഗ്, ആന്‍ഡ് കോമിക്സ് എക്സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആര്‍) മേഖലയ്ക്കായി സമഗ്രമായ നയം
പുറത്തറിക്കി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന
നിലയില്‍ എവിജിസി-എക്സ്ആര്‍ മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം.

രാജ്യത്തെ തന്നെ നിരവധി തുടക്കങ്ങള്‍ക്ക് ഉടമകളായ കേരളം വൈജ്ഞാനിക സാമ്പത് വ്യവസ്ഥയ്ക്ക് കരുത്ത്
പകരുകയാണ് എവിജിസി-എക്സ്ആര്‍ നയത്തിലൂടെ . വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ആരോഗ്യമേഖല, നൂറു
ശതമാനം സാക്ഷരത, സമ്പൂര്‍ണമായ പ്രാഥമിക വിദ്യാഭ്യാസ പങ്കാളിത്തം എന്നിവ കേരളത്തിന്‍റെ മേന്‍മകളാണ്.
ഇതിനൊപ്പം രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും സമഗ്രനയവും കേരളത്തെ
വ്യത്യസ്തമാക്കുന്നു.

2029 ഓടെ എവിജിസി-എക്സ്ആര്‍ മേഖലയില്‍ സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ സമഗ്രമായ
ഇടപെടലുകൾ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നയം ലക്ഷ്യം വയ്ക്കുന്നു. ഈ കാലയളവില്‍
മള്‍ട്ടിനാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങാനാണ് ലക്ഷ്യം. രാജ്യത്തെ എവിജിസി-എക്സ്ആര്‍
കയറ്റുമതി വരുമാനത്തിന്‍റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് ഈ നയം.
രാജ്യത്തെ എവിജിസി-എക്സ്ആര്‍ ഉള്ളടക്കത്തിന്‍റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍
പരിശ്രമിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള


ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, സി-ഡിറ്റ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മന്‍റ്
ഇനോവേഷന്‍ സ്റ്റ്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി
വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.

കെഎസ് യുഎമ്മിന്‍റെ എമര്‍ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും.


150 എവിജിസി-എക്സ്ആര്‍ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യും. കെ-ഡിസ്ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം
പദ്ധതിയില്‍ എവിജിസി-എക്സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും.

അടിസ്ഥാനസൗകര്യ വികസനത്തില്‍ ഏറ്റവും പ്രധാനം മികവിന്‍റെ കേന്ദ്രം ആരംഭിക്കുമെന്നതാണ്.


തിരുവനന്തപുരത്ത് 20 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ കേന്ദ്രം എവിജിസി-എക്സ്ആര്‍ പ്രവര്‍ത്തനങ്ങളുടെ
ആണിക്കല്ലാകും. എവിജിസി-എക്സ്ആര്‍ പാര്‍ക്കുകള്‍, ലാബുകള്‍ എന്നിവ ഏര്‍പ്പെടുത്തും. ഐടി പാര്‍ക്കുകളിലും
വ്യവസായ പാര്‍ക്കുകളിലും എവിജിസി-എക്സ്ആറിനായി പ്രത്യേക ഇടം നല്‍കും. കേരള ചലച്ചിത്രവികസന
കോര്‍പ്പറേഷന്‍റെ സ്റ്റുഡിയോകള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എവിജിസി-എക്സ്ആര്‍ സാധ്യതകള്‍
മുന്നില്‍ കണ്ട് നവീകരിക്കും.

എവിജിസി-എക്സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വരും.


അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഇ-സ്പോര്‍ട്സ്, ഗെയിം രൂപകല്‍പന, എഡിറ്റിംഗ്, ഗുണനിലവാര
പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ
അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്സുകള്‍. ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കുന്നതിന്
പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.
ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗനിഷൻ ഓഫ് പ്രൈയർ ലേണിങ് വഴി ബിരുദം
സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ
ക്യാറ്റലിസ്റ്റ് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ
സർക്കാർ ലഭ്യമാക്കും.

ഈ രംഗത്ത് പ്രാഗൽഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേർത്ത് ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം


കൊടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

You might also like