Professional Documents
Culture Documents
Submission
Submission
Submission
“തറെഎ ൻ് ഴുത്തി ൽ ഒരു ദളിത് പക്ഷപാതം എടുക്കാൻ അദ്ദേഹം തുടക്കം മുതൽ വളരെ സ്ഥിരത
പുലർത്തിയിരുന്നു. അദ്ദേഹം കൃത്യമായി ഒരു അക്കാദമിക് ചരിത്രകാരനല്ലെങ്കിലും, ദലിത് വീക്ഷണകോണിൽ
നിന്ന് കേരളത്തിലെ സംഭവങ്ങളെയും വ്യക്തികളെയും വീക്ഷിക്കാൻ സ്രോതസ്സുകളും വാക്കാലുള്ള ചരിത്രവും
വ്യവസ്ഥാപിതമായി പരിശോധിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിൻ്റെ എല്ലാ വ്യാഖ്യാനങ്ങളോടും എനിക്ക്
യോജിപ്പില്ലെങ്കിലും - പലതും അനുഭവപരമായി അധിഷ്‌ഠിതമല്ല - അത് ഇപ്പോഴും ദളിത് ചരിത്രത്തിന്
ശ്രദ്ധേയമായ സംഭാവനയാണ്. അദ്ദേഹത്തിൻ്റെ പക്ഷപാതത്തെ ഞാൻ മാനിക്കുന്നു,” മുൻ മന്ത്രി തോമസ്
ഐസക് പറയുന്നു. ഒന്നിന് പുറമെ ഒന്നായി പുസ്‌തകങ്ങൾ എഴുതുക അല്ല അദ്ദേഹം ചെയ്തത്, ധീർക്കമായ
യാത്രകൾ നടത്തുകയും വിവരങ്ങൾ ശേഖരിക്കുകുയും ചിലപ്പോൾ വർഷങ്ങളോളം ധാരാളം ഗവേഷണം
നടത്തുകയും ചെയ്താണ് അദ്ദേഹം പുസ്തകങ്ങൾ രചിച്ചത്.
ഒടുവിൽ 145 ലധികം പുസ്തകങ്ങൾ എഴുതിയ തൊണ്ണൂറ്റഞ്ചുകാരനായ ചരിത്രകാരൻ ദലിത് ബന്ധു എന്ന
എൻ കെ ജോസ് മാർച്ച് 5 ചൊവ്വാഴ്ച കോട്ടയം ജില്ലയിലെ വൈക്കം വെച്ചൂരിലുള്ള വസതിയിൽ അന്തരിച്ചു.
ഇന്ത്യയുടെ ചരിത്രത്തെ മുഴുവൻ കാവിവല്കരിക്കാനുള്ള ഭീകരമായ ശ്രമങ്ങൾക്കിടയിൽ, അക്കാദമിക സ്ഥാപങ്ങളും
പഠനങ്ങളും പോലും തികഞ്ഞ ഹൈന്ദവ ക്ഷേത്രകേന്ദ്രീകൃത വര്‍ണാശ്രമ ചരിതത്തിലേക്ക് ചുരുങ്ങുമ്പോൾ
ജോസിന്റെ വിമതാഖ്യാനങ്ങള്‍ക്കും ബദലാഖ്യാനങ്ങള്‍ക്കും കൂടുതൽ പ്രസക്തവും ശക്തവുമാകുന്നു. ജാതിയുടേയും
ലിംഗത്തിന്റേയും പ്രദേശത്തിന്റേയും സമുദായത്തിന്റേയും മതത്തിന്റേയും എല്ലാം സങ്കീര്‍ണതകളും പിളര്‍പ്പുകളും
പടര്‍പ്പുകളും അടരുകളും ബഹുലതകളും തികഞ്ഞ ബഹുസ്വരതയോടെ ദലിത്ബന്ധുവിന്റെ ചരിത്രാഖ്യാനങ്ങളില്‍
നിറയുന്നു.
Turku, Finland. He has completed B.Sc Honours Biological Sceiences from Krea University,
India. He is a Junior Fellow of the New York Academy of Sciences and has authored two
books in Malayalam. He has also published several research articles in different journals on
ecology and biodiversity. He received Young talent award, Attumalil Geroge Kutty memorial
Young Rising Scientist Award and My Tree campaign Award. He is also passionate about