Professional Documents
Culture Documents
WPS Office
WPS Office
ഇതര ദേശങ്ങളിൽ നിന്ന് വ്യതിരിക്തമായി സൂഫി സാഹിത്യത്തിന് വ്യത്യസ്ത ഭാഷയും ശൈലിയും കേരളത്തിൽ
കാണാവുന്നതാണ്. മാലപ്പാട്ടുകൾ (മുഹിയുദ്ദീൻ മാല, നഫീസത്ത് മാല, രിഫാഇ മാല, സഫലമാല, മമ്പുറം മാല
തുടങ്ങിയവ), നൂൽ മദ്ഹ്, കപ്പപ്പാട്ട് വിരുത്തങ്ങൾ എന്നിങ്ങനെ നീളുന്ന വലിയ സാഹിത്യശാഖയാണ് മലയാള
സൂഫി രംഗം. സൂഫി കവികളുടെ പ്രത്യേകത, പൂർവസൂരികളായ സൂഫി ശ്രേഷ്ഠന്മാരെ അവ സ്‌നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നതാണ്. മലയാളസാഹിത്യത്തിൽ സൂഫികളുടെ സ്വാധീനം ഇതര ഭാഷകളെ
അപേക്ഷിച്ച് കുറവായിരുന്നു എന്നുതന്നെ പറയാം.
ദഫ് അറവന , കോൽക്കളി എന്നിവയുടെ ഉപയോഗവും പക്ഷിപ്പാട്ട് , മാലപ്പാട്ട് ,നൂൽപാട്ട് ,പടപ്പാട്ട് എന്നിങ്ങനെ
മാപ്പിള പാട്ടുകളുടെ രൂപീകരണവും അറബി മലയാള എഴുത്തു രീതിയുമൊക്കെ സൂഫികളുടെ കീഴിൽ വികാസം
പ്രാപിച്ചു.സൈനുദ്ധീൻ മഖ്ദൂം , ജിഫ്രികൾ, മമ്പുറം സൈതലവി തങ്ങൾ , ഉമ ഖാദി, ഖാദി മുഹമ്മദ് , ആലി മുസ്ലിയാർ
, കണ്ണിയത്‌അഹമ്മദ്, മടവൂർ സി എം അബൂബക്കർ ,കണിയാപുരം അബ്ദുറസാഖ് വലിയുള്ളാഹി, കുണ്ടൂർ അബ്ദുൽ
ഖാദിർമുസ്ലിയാർ എന്നിവർ കേരളത്തിലെ സൂഫി പ്രമുഖരാണ്. ,അത് പോലെ തന്നെ സൂഫിസത്തിലും,കേരളത്തിലെ
ഇസ്ലാമിക വളർച്ചയിലും വളരെ അധികം പ്രാധാന്യം അർഹിക്കുന്ന വരാണ് ശംസുൽ ഉലമ Ek.അബൂബക്കർ
മുസ്ലിയാർ.
അച്ചടി വരുന്നതിന് മുമ്പുള്ള ഏതാണ്ട് മൂന്നു നൂറ്റാണ്ട് കാലം മുഹിയുദ്ധീൻ മാല മനുഷ്യമനസ്സുകളിലാണ്
സൂക്ഷിക്കപ്പെട്ടത്. ഒരു തലമുറ അടുത്ത തലമുറയെ പാടിപ്പിച്ചു കാണാതെ പഠിച്ചു. ഇശാ - മഗ്രിബിന്നിടയിൽ അവരത്
പാടിക്കൊണ്ടിരുന്നു.
വടക്കൻ കേരളത്തിൽ ജീവിച്ച സൂഫിവര്യനായിരുന്നു അബ്ദുൽ ഖാദർ ഇച്ച എന്ന ഇച്ച മസ്താൻ. നടവഴിയിലും
ചുമരുകളിലും എഴുതി വച്ച അർഥഗർഭമായ കവിതകളാണ് ഇച്ച മസ്താന്റെ വിരുത്തുകൾ എന്നപേരിൽ പിൽക്കാലത്ത്
പ്രസിദ്ധമായത്.
സാഹിത്യ രംഗത്തെ സൂഫി സ്വാധീനം .തന്റെ ജ്ഞാനാംശങ്ങളും സ്വകീയ ഭാവനകളും ആത്മീയ ചിന്തകളും
ഇടകലർത്തിയുള്ള രചനാ വൈഭവം കാരണമായി കേരളത്തിലെ ഉമ ഖയ്യാം എന്ന വിശേഷണത്തിനർഹനായ
വ്യക്തിയാണദ്ധേഹം. പരമ്പരാഗത കച്ചവടമായ പിച്ചള വിൽപ്പനയിൽ വ്യാപൃതനായ ഇദ്ദേഹത്തിന് ഒരിക്കൽ
അബിയിലും മിഴിലും എഴുതിയ ഏതാനും ചില ചെമ്പോല തകിടുകൾ ലഭിക്കുകയുണ്ടായി. അതിന്റെ അർത്ഥതലങ്ങൾ
സ്വായത്തമാക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തെ സൂഫി മാർഗത്തിലേക്ക് നയിക്കുകയാണുണ്ടായത്. നീണ്ട
കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു സൂഫിയുമായി സന്ധിക്കുകയും ചെമ്പോലയിൽ ഉല്ലേഖനം
ചെയ്തിരിക്കുന്നത് അല്ല ഫൽ അലിഫ് എന്ന കാവ്യശകലങ്ങളാണെന്ന് വ്യക്തമാവുകയും തുടർന്ന്, ആത്മീയ
വ്യവസ്ഥയായ സൂഫി മാർഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു ഇച്ച മസ്താൻ.
കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജി (മരണം 1962)
രചനാ വൈപുല്യം കൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും ആധുനിക സൂഫി കവിത്രയത്തിലെ പ്രഥമ ഗണനീയൻ
തന്നെയാണ് മഹാനായ കടായിക്കൽ മൊയ്തീൻകുട്ടി ഹാജി. മലപ്പുറം ജില്ലയിലെ തിരൂർ പുല്ലൂരിനടുത്ത് നല്ലപറമ്പ്
സ്വദേശിയായ ഹാജി തന്റെ സൂഫി സാധനയുടെ ഭാഗമായുള്ള സുദീർഘമായ അലച്ചിലുകളും തപസ്യകളും
ജീവിതത്തിന്റെ ഭാഗമാക്കിയ ആളായിരുന്നു. അപ്രകാരം ബാഗ്ദാദിൽ നിന്നുള്ള ഒരുൾവെളിച്ചത്തെ അനുധാവനം
ചെയ്ത അദ്ദേഹമെത്തിയത് പിന്നീട് തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ച മംഗലാപുരം ബന്തർ ജലാൽ മസ്താൻ
മൗലാ അവർകളെയായിരുന്നു.
ആത്മീയ ഉപാസകൻ, സമുദായ സേവകൻ, സ്വതന്ത്ര സമര സേനാനി, കവി എന്നിങ്ങനെ ബഹുതല
സ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാനാമുഖങ്ങളിലുള്ള സാമൂഹിക ജീവിതം പോലെത്തന്നെ തന്റെ
കാവ്യ സപര്യയും അങ്ങേയറ്റം വൈവിധ്യപൂർണവും ബഹുലവുമായിരുന്നുവെന്ന് കാണാം. സാമ്പ്രദായികമായ
മാപ്പിളപ്പാട്ട് ശൈലിയിൽ സാമൂഹിക മത വിഷയങ്ങളിലും മറ്റുമുള്ള അദ്ദേഹത്തിന്റെ കെസ്സുകൾ മാത്രമാണ്
സാധാരണയായി പരിഗണിക്കപ്പെടാറുള്ളത്. ‘കെസ്സ്’ മാപ്പിളപ്പാട്ടുകളുടെ മുഖ്യധാരക്കപ്പുറത്ത് അദ്ദേഹത്തിന്റെ
അസംഖ്യമായ ആത്മജ്ഞാനപരങ്ങളായ രചനകൾ ഏറെ പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. ആയിരക്കണക്കായ
രചനകളാണ് ഈ ജനുസ്സിൽ പ്രസിദ്ധ സൂഫി ഗായകനും, രചനകളുടെ വലിയ സമ്പാദകനുമായ തവക്കൽ മുസ്തഫ
കടലുണ്ടിയുടെ കൈവശമുള്ളത്.രചനാ സങ്കേതത്തിലും, ശൈലിയിലും ഏതാണ്ട് ഇച്ച മസ്താൻ രചനകളുടെ നേർ
പിന്തുടർച്ചക്കാരൻ തന്നെയാണ് കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയെന്ന് പറയാവുന്നതാണ്. ആധ്യാത്മ സ്വകാര്യ
അനുഭൂതികൾ ദുർഗ്രഹ പദങ്ങളുടെ മറ നീങ്ങുമ്പോൾ വെളിവാക്കുന്ന സൗന്ദര്യം അവാച്യമാണ്. . മസ്താൻ രചനകളിൽ
നിന്ന് കടായിക്കൽ കൃതികളെ വേർതിരിക്കുന്ന പ്രധാന ഘടകം അവയിലെ സാമൂഹികപരത തന്നെയാണെന്ന്
പറയാം. പ്രകൃതത്തിൽ മൂന്നോളം കൈവഴികളിലായി വേർതിരിക്കാവുന്ന അദ്ദേഹത്തിന്റെ കാവ്യസരണികൾ ഒരേ
ആത്മീയ ജലധിയിലേക്ക് തന്നെയായിരുന്നു നയിക്കപ്പെട്ടിരുന്നത്. അതായത്, സാമൂഹിക-രാഷ്ട്രീയമോ
ചരിത്രാഖ്യാനമോ വിഷയമാകുന്ന കവിതകൾ പോലും അന്തർധാരയായി തസവ്വുഫിന്റ ഒരു മായാനാദി
ഒഴുകിക്കൊണ്ടിരുന്നു.
മുന്നൂറ്റിപ്പതിമൂന്ന് മുർസലീങ്കളേ,
ശിക്ഷയിലുൾപ്പെട്ടുങ്കളെ-
ഖുതുബുഷുഹദാക്കളിലും ബന്ദാർ
ദുനിയാവുള്ളൊരു ഹബ്സെ
കണ്ണൂരിലേക്കാമം വെയ്തും
കണ്ണൂരു ജയിലുകളൊക്കെ
കോയമ്പത്തൂർക്കെന്നെ മാറ്റും
കുറ്റമില്ലാതെ ചുമത്തും
ചിങ്കപ്പയലേ പൊൻകുയിലേ
ചിന്തിക്കേണ്ടത് നീയല്ലോ,
പണ്ടേക്കും പാണ്ടെയുള്ളൊരു
മണ്ഡോത്തിന്റെ നടുക്കന്ന്
പാട്ടും പാടീട്ടാടുന്നു ..
‘ഇല്ല’ത്തേക്കാകയും പൊങ്ങി
ഇല്ലത്തേക്കാകയും പൊങ്ങി ..
ആയതെല്ലാം പാലമായ
‘ആലമുൽ അർവാഹ്’ എന്ന ആത്മാക്കളുടെ ലോകത്തിൽ വെച്ച് നേതൃ പദവി നേടുകയും അദൃശ്യ ലോകത്തെ കുറിച്ച
ജ്ഞാനമുടയവരാവുകയും ഹാഷിം ഗോത്രത്തിൽ ഭൂജാതനായി ദൃഷ്ടിഗോചരനാവുകയും പ്രകാശ ഗോളങ്ങൾക്ക് മൂല
ജ്യോതിയായവരും ആയ റസൂലുല്ലാഹി (സ)യെ ഏകനായ (അഹദ്) അല്ലാഹുവിന്റെ ‘ദാലിൽ’
ബാക്കിയാക്കിയിരിക്കുന്നു; ഇപ്രകാരം അല്ലാഹുവിന്റെ ദർശനത്തിനുള്ള (ലിഖാഅ്) യഥാർത്ഥമായ പാലം (സ്വിറാത്)
യഥാർത്ഥത്തിൽ റസൂലുല്ലാഹ് തന്നെ.
ഗൈബുൽ ഹുയാനി
പറഞ്ഞോ, കരഞ്ഞോ
ഐബ് മസാക്ഷിക്ക്
ഉണ്ടാവാൻ പാടില്ല
ഹേതല്ല
റൈബില്ല മൊഴിഞ്ഞോ
മണിപ്രവാള ഭാഷക്ക് പുതിയ രൂപപ്രഭാവങ്ങൾ നൽകി വികസ്വരമാക്കുകയും ഒപ്പം ‘കവിത’യുടെ പണ്ഡിത ഗർവ്
തകർത്ത് അതിന് ഗീതങ്ങളുടെ ലാളിത്യവും ജനകീയതയും നൽകിയെന്നിടത്താണ് കടായിക്കൽ അടക്കമുള്ള സൂഫി
കവികളുടെ കാവ്യധർമത്തിലെ മർമ്മം. മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡ ഭാഷാ പദങ്ങളും മാപ്പിള കാവ്യങ്ങളുടെ
നടപ്പു കോർവകൾക്ക് പുറമെ അറബി, സംസ്‌കൃതം, ഉർദു, ആംഗലേയ പദങ്ങളും ‘പുലവർ’ പരീക്ഷിക്കുകയുണ്ടായി
ഇമാമിൽ ഉൾപ്പെടുത്ത്‌അതാഅത്ത്…
അനുഗ്രഹിപ്പാൻ ഓർഡർ
കടായിക്കൽ (പുലവർ) നല്ലാപറമ്പൻ മൊയ്തീൻ കുട്ടി ഹാജി എന്ന ബഹുമുഖ വ്യക്തിത്വത്തെയും കാവ്യ ജീവിതത്തിന്റെ
നാനാത്വത്തെയും പകർത്തുന്നത് വിസ്താരഭയം നിമിത്തം തത്കാലം വിരാമമിടട്ടെ ......
അദ്കിയ
ശരീഅത്തി (മത നിയമം)ന്‍റെ കപ്പലില്‍ സഞ്ചരിച്ച്തരീഖത്തി (സൂഫിമാര്‍ഗം) ന്‍റെ സമുദ്രത്തില്‍ആഴത്തില്‍മുങ്ങി
ഹഖീഖത്തി (ദിവ്യയാഥാര്‍ഥ്യം)ന്‍റെ മുത്തുമണികള്‍മഖ്ദൂം തപ്പിയെടുത്തു. പൂര്‍ണ്ണമായും തസ്വവ്വുഫി (സൂഫിസം)
ലധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ആത്മീയമായ പരിഷ്കരണമാണ് സര്‍വ്വതിനും നിദാനമെന്ന്
ഗ്രഹിച്ച മഖ്ദൂം അതു പ്രാവര്‍ത്തികമാക്കി. തഹ്രീള് രചിച്ച മഖ്ദൂം തന്നെയാണ് ആത്മീയ ചൈതന്യം സംരക്ഷിക്കാന്‍
ഉതകുന്ന അത്യുത്തമ കൃതിയായ അത്ഖിയയും രചിച്ചത്.
ഇർശാദുൽ ഇബാദ്
സൃഷ്ടികൾ
രസിക ശിരോമണി കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടും, നൂൽ മദ്ഹും ശൈഖ് ജീലാനിയെ വാഴ്ത്തുന്നതാണ്
നൂൽ മദ്ഹ്
ആദ്യകൃതി നൂൽ മദ്ഹ് എന്ന ഭക്തിഗാനം ആണ്. ഹിജ്‌റ 1151 ൽ എഴിതിയതാണിത്. തമിഴ് കലർന്ന പ്രാചീന
ഭാഷാശൈലിയിലുള്ള ഈ കൃതിയിൽ 15 ഇശലുകളുള്ള 666 വരികളുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ) യോടുള്ള
അതിരറ്റ സ്‌നേഹത്തിന്റ പ്രകാശനവും പുകഴ്തലുമാണിതിലെ ഇതിവൃത്തം.
കുത്ത് റാത്തീബ്
രിഫാഇ ആചാര്യരെ പ്രകീർത്തിച്ചുള്ള പക്ഷിപ്പാട്ട് , മാലപ്പാട്ട് എന്നിവ അറബിയിലും, അറബി മലയാള ഭാഷകളിലും
കേരളത്തിൽ പ്രചാരത്തിലുണ്ട് . രിഫാഇയ്യ സൂഫികളുടെ അനുഷ്ഠാനമായ രിഫാഇയ്യ റാത്തീബ് എന്ന കുത്ത്
റാത്തീബ് ആദ്യകാലങ്ങളിൽ കേരള മുസ്ലിം ഭവനങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത കർമ്മങ്ങളിലൊന്നായിരുന്നു.
യോഗിയും രിഫാഇയ്യ സൂഫി താരിഖയുടെ സ്ഥാപകനുമായ ശൈഖ് അഹമ്മദുൽ കബീർ അൽ-രിഫായിയുടെ പേരിൽ
നടത്തപ്പെടുന്ന പ്രതേക റാതീബ് (സ്തോത്ര സദസ്സ്) ആണ് കുത്തു റാത്തീബ് , വെട്ടും കുത്തും റാത്തീബ് എന്ന
പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നത്. സാധാരണ റാതീബുകളിൽ നിന്നും വ്യത്യസ്തമായി റാത്തീബ്
നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും.[1] ഷിയാ വിഭാഗത്തിന്റെയും സൂഫി
സരണിയുടെയും ഒരു സംയുക്ത രീതിയായിട്ടാണ് കുത്ത് റാത്തീബിന്റെ ഉൽഭവം [2]
നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, കത്തി കാളുന്ന തീ
കുണ്ഡത്തിൽ ഇരിക്കുക ,തീ തിന്നുകെടുത്തുക,കത്തി മറിയുന്ന തീകൊണ്ട് കളിക്കുക. ജീവനുള്ള പാമ്പിനെ തിന്നുക,
സിംഹങ്ങളെ വാഹനമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇത്തരം റാത്തീബുകൾക്കിടയിൽ അരങ്ങേറും .
തങ്ങളുടെ ഗുരുവിന്റെ കറാമത്ത് (ആത്മീയ ശക്തി) വെളിപ്പെടുത്താനുള്ള മാർഗ്ഗമായാണ് രിഫായിയുടെ
അനുയായികൾ ഇതിനെ കാണുന്നത്.[3] റാത്തീബുകൾക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും
നടത്തുക പതിവാണ്
നാവിനു സൂചി കുത്തുക , കത്തിയും വാളും ഉപയോഗിച്ച് മുറിവേൽപ്പിക്കുക്ക തുടങ്ങിയ കൃത്യങ്ങളാണ് സാധാരണ
ഗതിയിൽ കേരളത്തിലെ രിഫാഇയ്യ റാത്തീബുകളിൽ കണ്ടുവരുന്നത്. സദസ്സ് പിരിയുന്നതോടു കൂടി അത്തരം
മുറിവുകൾ ഉണങ്ങുമെന്നു വിശ്വസിക്കപ്പെടുന്നു. കണ്ണൂരിൽ അറക്കൽ രാജവംശത്തിൻറെ അതിഥിയായി വന്ന രിഫാഇ
സൂഫി പ്രമുഖനായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ള യിലൂടെയാണ് ഈ കല കേരളത്തിലെത്തുന്നത് .
ശൈഖ് സബ്ഹാൻ വലിയുള്ള എന്ന സൂഫി ഗുരുവിൻറെ നിർദ്ദേശ പ്രകാരമാണ് ഇദ്ദേഹം കണ്ണൂരിൽ എത്തുന്നത് .
ഖാസി വലിയുള്ള ഭജനമിരുന്ന പള്ളി ഇന്ന് ഹൈദ്രോസ് പള്ളിയെന്നു അറിയപ്പെടുന്നു . അദ്ദേഹത്തിൽ നിന്നും
ഇജാസിയത് (അനുമതി) ലഭിച്ച ദ്വീപ് തങ്ങന്മാർ (ലക്ഷദ്വീപിൽ നിന്നും ഖാസിമിൻറെ ശിഷ്വത്യം സ്വീകരിക്കാൻ
വന്ന സൂഫികൾ ) അടക്കമുള്ള ശിഷ്യന്മാർ ദേശാടനം നടത്തിയ നാടുകളിൽ റാത്തീബ് പുരകൾ എന്ന പേരിൽ
ചെറിയ സാവിയകൾ (സൂഫി ആശ്രമങ്ങൾ) നിർമ്മിച്ച് റാത്തീബുകൾ അവിടെ വെച്ച് നടത്തി പോന്നു.
ഇത്തരത്തിലുള്ള ഒരു റാത്തീബ് പുര ഇന്നും നശിക്കാതെ മാഹിയിലുള്ള അഴിയൂരിൽ ബാക്കി നിൽപ്പുണ്ട്.[4]
പണ്ടുകാലങ്ങളിൽ യുദ്ധത്തിന് പുറപ്പെടുന്ന നാളിലും, മറ്റു യാത്ര വേളകളിലും, മറ്റു ശുഭ കാര്യങ്ങൾക്കായും വീടുകളിലും
പള്ളികളിലുംഈ റാത്തീബുകൾ ഒരു ചടങ്ങായി തന്നെ നടത്തിയിരുന്നു. അതിനായി ഭക്ഷണം തയ്യാറാക്കാനായി
കോഴി, ആട് എന്നിവയെ നേർച്ചയാക്കി വളർത്തുകയും പതിവായിരുന്നു . മുൻകാലങ്ങളിൽ മാപ്പിള പോരാളികളിൽ
പലരും വലിയ തോതിൽ ഈ റാത്തീബ് വീട്ടിൽ നടത്തുകയും സദ്യ വിളമ്പുകയും ചെയ്തത് കാരണം വൈദേശിക
ഭരണ കൂടങ്ങൾ ചിലയിടങ്ങളിൽ ഇവയ്ക്കു നിയന്ത്രണമേർപ്പെടുത്തി.[5] പിന്നീട് കാല ക്രമേണ ഈ കല കേരളത്തിൽ
ഭാഗികമായി അന്യവത്കരിക്കപ്പെട്ടു. 1950 ഉകൾക്കു ശേഷം മുസ്ലിം വിഭാഗത്തിൽ പരിഷ്കരണ പ്രവർത്തനങ്ങൾ
ഊർജ്ജിതമാവുകയും ഇത്തരം ആചാരങ്ങൾ ശോഷിക്കപ്പെടുകയും ചെയ്തു.എന്നിരുന്നാലും എൺപതുകളുടെ
അവസാനം വരെ മുസ്ലിം സമൂഹത്തിൽ കുത്തു റാത്തീബ് പോലുള്ള സൂഫി അനുഷ്‌ഠാനങ്ങൾ ഭാഗികമായി
നടക്കാറുണ്ടായിരുന്നു. ഇപ്പോഴും പാരമ്പര്യ വാദികൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിൽ ചെറിയ അളവിൽ ഇവകൾ
നടന്നു വരുന്നുണ്ട്. ഇസ്‌ലാമിലെ യാഥാസ്ഥിതികർ ഇതൊരു പുണ്യ പ്രവർത്തിയായി കാണുമ്പോൾ മൗലിക
വാദികൾ ഇസ്‌ലാമുമായി ബന്ധമില്ലാത്ത നടപടിയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്
ശൈഖ് അബ്ദുറഹ്മാന് നഖ്ശബന്ദി താനൂര് രചനകൾ