Professional Documents
Culture Documents
വയനാട് ജില്ലയിലെ പ്രധാന ഗോത്ര വിഭാഗങ്ങൾ
വയനാട് ജില്ലയിലെ പ്രധാന ഗോത്ര വിഭാഗങ്ങൾ
കുറിച്ച്യൻ / കുറിച്ചിയൻ
കാട്ടുനായിക്കൻ
അതീവ ദുർബല ഗോത്രവർഗ്ഗത്തിൽ ഉൾപ്പെടുത്തിയ കാട്ടുനായ്ക്കർ
വയനാട് ജില്ലയിൽ കൽപ്പറ്റ പ്രദേശത്തെ മേപ്പാടി, മുട്ടിൽ, പടിഞ്ഞാറത്തറ,
പൊഴുതന, തരിയോട്, വേങ്ങപ്പള്ളി, വൈത്തിരി, മാനന്തവാടിമേഖലയിലെ
പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട, സുൽത്താൻ ബത്തേരി
പ്രദേശത്തെ അമ്പലവയൽ, മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപ്പുഴ,
പൂതാടി, പുൽപ്പള്ളി; മലപ്പുറം ജില്ലയിലെ നിലമ്പൂർ, പോത്തുകല്ല്, കരുളായ്,
ചോക്കാട്, മൂത്തേടം, അമരമ്പലം, കാളികാവ്, വണ്ടൂർ, പെരിന്തൽമണ്ണ;
പാലക്കാട് ജില്ലയിലെ അലനല്ലൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ്
കൂടുതലായും താമസിക്കുന്നത്. തേൻകുറുബൻ/ജേനുകുറുമ്പൻ എന്നീ
പേരിൽ പട്ടികവർഗ്ഗ ലിസ്റ്റിൽ 37-ാമതായ് ഉൾപ്പെടുത്തിയ
ഗോത്രവർഗ്ഗവും കാട്ടുനായ്ക്കൻ തന്നെയാണ്. 2011 സെൻസസ് പ്രകാരം
18,199 പേരിൽ 9,039 പേർ പുരുഷന്മാരും 9,160 പേർ സ്ത്രീകളുമാണ്.
വേട്ടയാടിയും നായാടിയുമാണ് ആദിമ കാലങ്ങളിൽ കാട്ടുനായിക്കർ
ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. തേൻ, ചെറുകിട വനവിഭവങ്ങൾ
ശേഖരിക്കുന്നതിലും കാട്ടുനായിക്കർ വിദഗ്ധരാണ്. ഇന്ന് കാട്ടുനായിക്കരിൽ
ഭൂരിഭാഗവും കർഷകത്തൊഴിലാളികളാണ്. സാമൂഹികമായും
വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന സമുദായമാണ്
കാട്ടുനായിക്കരുടേത്. 2007 ലെ കിർടാഡ്സ് നടത്തിയ സർവ്വെ പ്രകാരം
കാട്ടുനായിക്കരുടെ ജനസംഖ്യ 18,576 ആണ്. എന്നാൽ 2008 ലെ പട്ടികവർഗ്ഗ
സർവ്വെ പ്രകാരം 19,995 ആണ് ഇവരുടെ ജനസംഖ്യ. കോൽക്കളി, തോട്ടിയാട്ട
എന്നിവ കാട്ടുനായിക്കരുടെ അനുഷ്ഠാന കലാരൂപങ്ങളാണ്. പൊതു
വേദികളിലും ഈ പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്
അടിയാൻ
[2:12 pm, 29/5/2024] Althaf: വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ
പനമരം, ബാവലി, കാട്ടിക്കുളം, തിരുനെല്ലി, തൃശ്ശിലേരി തുടങ്ങിയ
സ്ഥലങ്ങളിലാണ് അടിയ സമുദായക്കാർ അധിവസിച്ചു വരുന്നത്.
വയനാട്ടിലെ തോൽപ്പെട്ടി, കാരമേട് തുടങ്ങിയ വനാന്തർഭാഗങ്ങളിലും
അടിയാൻ ജനത താമസിക്കുന്നുണ്ട്. അടിയരുടെ യഥാർത്ഥ സമുദായ പേര്
'റാവുള്ള വർ' എന്നാണ്. എന്നാൽ മറ്റു വിഭാഗക്കാർ "അടിമപ്പണി" ജീവിതം
അടിച്ചേൽപ്പിക്കുകയും അടിയാൻ എന്ന പേരു നൽകുകയുമാണുണ്ടായത്.
ഇപ്പോഴാകട്ടെ കർഷകത്തൊഴിലാ ളികളാണ് അടിയരിലധികവും.
അനുഷ്ഠാനത്തിൻ്റെ ഭാഗമായി ഗദ്ദിക എന്ന കലാരൂപം
അവതരിപ്പിക്കാറുണ്ട്. ഗദ്ദിക മൂന്ന് തരത്തിൽ ഉണ്ട്. മാരിനിക്കൽ
എന്നറിയപ്പെടുന്ന ഗദ്ദിക, രോഗം മാറ്റാനും, ദുരിതങ്ങൾ ശമിപ്പിക്കാനും,
പ്രേതബാധ ഇല്ലാതാക്കാനുമെല്ലാം നടത്തുന്നു. രോഗം മാറിക്കഴിഞ്ഞാൽ
നന്ദിസൂചകമായി ദേവീദേവൻമാർക്കായി പൂജഗ ദ്ദിക നടത്തുന്നു.
നാടിൻ്റെ ഐശ്വര്യത്തിനായി ഓരോവീട്ടിലും ചെന്നുറഞ്ഞു നേർച്ചവാ
ങ്ങി, രോഗത്തെ ആവാഹിച്ചെടുക്കുന്നതാണ് നാട്ടുഗദ്ദിക. പുരുഷൻമാരാണു
ഗദ്ദികയിൽ പങ്കെടുക്കുന്നത്. ശിവസ്തുതിയോടെ ഗദ്ദിക ആരംഭിക്കുമ്പോൾ
സ്ത്രീവേഷധാരികളായ മറ്റു ഗദ്ദികക്കാർ വട്ടത്തിൽ ചുവടുവെയ്ക്കുന്നു.
ചുവാനി, സിദ്ധപ്പൻ, മലക്കാരി എന്നീ അടിയ ദൈവങ്ങളെ പ്രകീർത്തിച്ചു
നിരവധി വാഴ്ത്തുപാട്ടുകൾ പാടി ഗദ്ദികക്കാരൻ ഉറഞ്ഞുതു ള്ളുന്നു,
അട്ടഹസിക്കുന്നു. അടിയഭാഷയിലുള്ള പാട്ടുകൾക്കൊപ്പം തുടി, ചിനി
എന്നിവ അകമ്പടിവാദ്യങ്ങളൊരുക്കുന്നു. വസൂരിയുടെ ദേവതയായ
മാരിയമ്മയുടെ വേഷമായ രക്തനിറപ്പട്ടും തിളങ്ങുന്ന ആഭരണങ്ങളും
അണിയുന്നു.
മുള്ളു കുറുമൻ/കുറുമർ
2002 വരെ വയനാട് ജില്ലയിലെ മുള്ളു കുറുമരെയും വെട്ട കുറുമരെയും
(ഊരാളി കുറുമർ) കുറുമർ എന്ന പൊതുപേരിലാണ് പട്ടി കവർഗ്ഗ
ലിസ്റ്റിൽ കൊടു ത്തിരുന്നത്. എന്നാൽ 2002 ലെ ഭരണഘടനാ
ഭേദഗതിപ്രകാരം മുള്ളു കുറുമനെയും ഊരാളി കുറുമനെ വെട്ടക്കുറുമ
നെന്ന പേരിലും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി കണക്കാക്കുന്നു. മുള്ളു
കുറുമൻ, കുറുമർ, മല കുറുമൻ, മുള്ള കുറുമൻ എന്നീ പേരുകളിൽ
അറിയപ്പെടുന്നു. 2011 സെൻസസിൽ മുള്ളു കുറുമരുടെ ജന സംഖ്യ 24,505
ആണ്. അതിൽ 12,148 പേർ പുരുഷന്മാരും 12,357 പേർ സ്ത്രീകളുമാണ്.
വയനാടിലെ ബത്തേരി, മീനങ്ങാടി, പൂതാടി, മുള്ളൻകൊല്ലി, പുൽപ്പളളി,
നൂൽപ്പുഴ, നെന്മേനി, മേപ്പാടി, കല്പറ്റ, മുപ്പെനാട് എന്നി പ്രദേശങ്ങളിലും
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിന്റെ പടിഞ്ഞാറുഭാഗത്തുമാണ് മുള്ളുകുറുമർ
പ്രധാനമായും താമസിക്കുന്നത്. പണ്ടുകാലത്ത് മുള്ളു കുറുമൻ കൃഷി
ചെയ്തും വേട്ടയാടിയും മീൻപിടിച്ചുമാണ് ഉപജീവനമാർഗ്ഗം കണ്ടെ
ത്തിയിരുന്നത്. എന്നാലിന്ന് ഇവരിൽ ഭൂരിഭാഗവും കൃഷിയെയും
കാർഷികേതര തൊഴി ലിനെയും ആശ്രയിക്കുന്നു. വയനാട്ടിലെ ഇതര
പട്ടികവർഗ്ഗ വിഭാഗങ്ങളുമായി താരതമ്യ പ്പെടുത്തിയാൽ മുള്ളുക്കുറുമർ
സമുദായം നല്ല രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി കാണാം
കാടർ
കേരളത്തിലെ വയനാട് ജില്ല പച്ചപ്പ് നിറഞ്ഞ വനങ്ങൾക്കും
വൈവിധ്യമാർന്ന വന്യജീവികൾക്കും പേരുകേട്ടതാണ്. വയനാട്ടിലെ
വനപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമാണ് കാടർ ഗോത്രം
പരമ്പരാഗതമായി അധിവസിക്കുന്നത്. കാടർ ജനതയ്ക്ക് അവരുടെ
ജീവിതരീതിയിൽ നിർണായക പങ്ക് വഹിക്കുന്ന വനങ്ങളുമായി
ആഴത്തിലുള്ള ബന്ധമുണ്ട്. അവർ പരമ്പരാഗതമായി വേട്ടയാടുന്നവരും
പ്രാദേശിക സസ്യജന്തുജാലങ്ങളെക്കുറിച്ചും അഗാധമായ
അറിവുള്ളവരുമാണ്. അവർ കൃഷി, മത്സ്യബന്ധനം, തേൻ, ഔഷധ
സസ്യങ്ങൾ, വിവിധ പഴങ്ങൾ തുടങ്ങിയ വനവിഭവങ്ങൾ
ശേഖരിക്കുന്നതിലും ഏർപ്പെടുന്നു. കാടറിന് അവരുടേതായ തനതായ
ഭാഷയും ആചാരങ്ങളും പാരമ്പര്യവുമുണ്ട്. അവരുടെ സാമൂഹിക ഘടന
പൊതുവെ കുലങ്ങൾ അല്ലെങ്കിൽ വിപുലമായ കുടുംബങ്ങളെ
ചുറ്റിപ്പറ്റിയാണ് ക്രമീകരിച്ചിരിക്കുന്നത്.
പണിയൻ
കേരളത്തിലെ വയനാട്ടിലെ പ്രമുഖ ഗോത്ര വിഭാഗങ്ങളിലൊന്നാണ്
പണിയകൾ. അവർക്ക് വേറിട്ട സാംസ്കാരിക സ്വത്വവും പ്രദേശത്തിൻ്റെ
കാർഷിക സാമൂഹിക ഭൂപ്രകൃതിയുമായി ഇഴചേർന്ന ചരിത്രവുമുണ്ട്.
വയനാട്ടിലും കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലും
പരമ്പരാഗതമായി പണിയകൾ കാണപ്പെടുന്നു. ചരിത്രപരമായി,
ഭൂവുടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പണിയെടുക്കുന്ന
തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു പണിയകൾ. അവർ കാർഷിക
തൊഴിലാളികൾക്ക് പേരുകേട്ടവരായിരുന്നു, പ്രത്യേകിച്ച് നെൽവയലുകളിൽ.